വിദേശം

എണ്ണവില താങ്ങാനാവാത്ത വിധം ഉയരുമെന്ന് സൗദിയുടെ മുന്നറിയിപ്പ്


ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയരുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ് . ടെഹ്‌റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും സല്‍മാന്‍ പറഞ്ഞു.

'ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകം ശക്തവും ഉറച്ചതുമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത അത്ര ഉയര്‍ന്ന നിരക്കിലേക്ക് ഉയരുകയും ചെയ്യും, 'സല്‍മാന്‍ ഞായറാഴ്ച വൈകുന്നേരം സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നാലെ രൂക്ഷമായിരുന്നു.

അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന സൗദിയുടെ വാദം ഇറാന്‍ തള്ളിയിരുന്നു. ആക്രമണത്തിന് പിന്നില്‍ യെമന്‍ ഹൂതി വിമതര്‍ ആണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്റേതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടുമായി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.

ഇതിനിടെ, സൈനിക പ്രതികരണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. 'ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജി.ഡി.പിയുടെ 4 ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഈ മൂന്ന് കാര്യങ്ങളും അവസാനിക്കുന്നുവെന്ന് കരുതുക. അത് ബാധിക്കുക സൗദി അറേബ്യയെയോ മിഡില്‍ ഈസ്റ്റിനെയോ മാത്രമല്ല. ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തന്നെ ഇത് കാരണമാകും- അദ്ദേഹം പറഞ്ഞു.

അതിനിടെ ,യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളങ്ങള്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ അഞ്ഞൂറിലധികം സൈനികരെ വധിച്ചതായും ആയിരക്കണക്കിന് സൈനികരെ തടവിലാക്കിയെന്നും ഹൂതി വിമതര്‍ പറഞ്ഞു.ഇത് സംബന്ധിച്ച വീഡിയോ ഹൂതി വിമതര്‍ പുറത്തുവിട്ടിട്ടുണ്ട്.

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു. ആക്രമണം. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തില്‍ ഇരുന്നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതായി യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions