വിദേശം

യുഎസ് എംബസിയിലേയ്ക്ക് മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍; എങ്ങും യുദ്ധ ഭീതി

ടെഹ്‌റാന്‍/ബഗ്ദാദ്: ഉന്നത ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ഗുരുതരസാഹചര്യത്തിന്റെ തീവ്രത കൂട്ടി യുഎസ് കേന്ദ്രങ്ങളിലേക്ക് മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടന്നു. ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ രാത്രിയോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നു. യുഎസ് എംബസി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഗ്രീന്‍ സോണ്‍ . ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന വ്യോമസേന ക്യാംപിനു നേരെ രണ്ട് തവണ റോക്കറ്റാക്രമണവും നടന്നു. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റതായി 'ദി മിറര്‍ ' റിപ്പോര്‍ട്ട് ചെയ്തു.

ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീന്‍ സോണ്‍ . ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നത്. ഒരു മോര്‍ട്ടാര്‍ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടര്‍ന്ന് അപായസൈറണും മുഴങ്ങി. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയില്‍ താമസിക്കുന്നുണ്ട്. തുടര്‍ന്ന് വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ കാത്യുഷ റോക്കറ്റുകള്‍ പതിച്ചു. ഉടന്‍ തന്നെ അപായ സൈറണ്‍ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്.

ആക്രമണം ഇറാഖിലെ സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.‌ 'ജാദ്രിയ, സെലിബ്രേഷന്‍ സ്ക്വയര്‍ , ബലദ് വ്യോമതാവളം എന്നിവിടങ്ങളില്‍ നിരവധി റോക്കറ്റുകള്‍ പതിച്ചു. ആളപായമില്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ' -ഇറാഖ് സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല എങ്കിലും സംശയ മുന നീളുന്നത് ഇറാനിലേക്കാണ്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളില്‍ ആണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് യുഎസിന് എതിരെ പ്രതികാരം ശചയ്യാനുള്ള അവകാശം ഇറാന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുലൈമാനിയെ വധിച്ചത് യുഎസിന് പറ്റിയ ഒരു പിശകാണെന്ന് ഉടന്‍ തന്നെ അമേരിക്കയ്ക്ക് വ്യക്തമാകുമെന്നും ഹിസ്ബുല്ലയും പ്രതികരിച്ചിരുന്നു. ഇറാന്‍ - യു എസ് സംഘര്‍ഷം 'മൂന്നാം ലോകമഹായുദ്ധം' എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാകുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യം വ്യോമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടിക്ക് മുന്‍കരുതലായി ഇന്നലെ ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിനിടെ ഇറാന്‍ പ്രതിസന്ധി നേരിടാന്‍ ബ്രിട്ടന്‍ രണ്ട് യുദ്ധക്കപ്പലുകളും എസ്‌എ‌എസും ഗള്‍ഫിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions