വിദേശം

ബത്‌ലഹേം പള്ളി അടച്ചു; വിശുദ്ധനാട് സന്ദര്‍ശനം പ്രതിസന്ധിയില്‍ , വിമാന കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം

ജറുസലേം: കൊറോണ പടരുന്ന സാഹചര്യത്തില്‍ ബത്‌ലഹേമിലെ വിഖ്യാതമായ പള്ളി താല്‍ക്കാലികമായി അടച്ചു. പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് തീരുമാനമെന്നു ബത്‌ലഹേം പള്ളി അധികൃതര്‍ അറിയിച്ചു. ഇസ്രയേലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കിലാണു യേശുദേവന്റെ ജന്മസ്ഥലമെന്നു കരുതുന്ന മേഖലയില്‍ പള്ളി സ്ഥിതിചെയ്യുന്നത്. ബത്‌ലഹേം നഗരത്തിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗ്രീസില്‍നിന്നെത്തിയ സന്ദര്‍ശകര്‍ കഴിഞ്ഞമാസം തങ്ങിയിരുന്ന ഹോട്ടലിലെ നാലോളം ജീവനക്കാര്‍ അടക്കമുള്ളവരാണു വൈറസ് ബാധിതരായത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പള്ളികളും മോസ്‌കുകളും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും ഇതരസ്ഥാപനങ്ങളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ബത്‌ലഹേം പള്ളി താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. നിലവിലെ തീരുമാനപ്രകാരം 14 ദിവസം ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും.
ഇത്തവണത്തെ വിശുദ്ധനാട് തീര്‍ത്ഥാടനവും അനിശ്ചിതത്വത്തിലായി. യുകെയിലെ അടക്കം യൂറോപ്പിലെ വിശ്വാസികള്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.

കൊറോണ ദുരന്തത്തെത്തുടര്‍ന്ന് ആഗോള വിമാനക്കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നഷ്ടം 11,300 കോടി ഡോളര്‍ കടക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ മുന്നറിയിപ്പ്. രോഗം ഉടന്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ നഷ്ടം 6300 കോടി ഡോളറില്‍ ഒതുങ്ങും.

ഏറ്റവും കൂടുതല്‍ നഷ്ടം ഏഷ്യന്‍, യൂറോപ്യന്‍ കമ്പനികള്‍ക്കായിരിക്കും. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തുണ്ടായ നഷ്ടത്തിനു തുല്യമായാണു വ്യോമയാന വ്യവസായ മേഖല ഇതിനെ കാണുന്നത്. അതിനിടെ, ബ്രിട്ടനിലെ ഫ്ലൈബീ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തി. നേരത്തേതന്നെ പ്രതിസന്ധിയിലായിരുന്ന ഫ്ലൈബീ, കൊറോണയുടെ ആഘാതത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ പൂര്‍ണ്ണമായി തകരുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ തകര്‍ച്ച പൂര്‍ണമായി.

ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വിമാനക്കമ്പനികള്‍ക്ക് 19 ശതമാനം ബിസിനസ് നഷ്ടപ്പെടുമെന്നാണു കണക്ക്. 3,000 കോടി ഡോളറിന്റെ നഷ്ടമെന്നാണു രണ്ടാഴ്ച മുമ്പ് വ്യോമയാനവ്യവസായ രംഗത്തെ സമിതിയായ അയാട്ട വിലയിരുത്തിയിരുന്നത്. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണു നേരിടുന്നതെന്നും ഇത് എങ്ങോട്ടു നീങ്ങുമെന്ന് യാതൊരു ധാരണയുമില്ലെന്നും അയാട്ട സി.ഇ.ഒ അലക്‌സാണ്ടര്‍ ഡി ജുനിക് പറഞ്ഞു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions