വിദേശം

അമേരിക്കയില്‍ 24 മണിക്കൂറിനിടെ നവജാത ശിശുവടക്കം ആയിരത്തിലേറെ മരണം; രോഗബാധിതര്‍ 215000 പിന്നിട്ടു

ന്യൂയോര്‍ക്ക് : കൊറോണ രോഗബാധിതരുടെ ആസ്ഥാനം അമേരിക്ക ആണെന്ന മുന്നറിയിപ്പ് ശരിവച്ചു രാജ്യത്തു മരണനിരക്കും രോഗബാധിതരും അമ്പരപ്പിക്കുന്ന വേഗത്തിലുയരുന്നു. രാജ്യത്തു മരണം 5000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 215000 പിന്നിട്ടു. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 215,215 ആണ്. മരണമടഞ്ഞവരുടെ എണ്ണം 5,110 ആയി.

കഴിഞ്ഞ 24 മണ്ണിക്കൂറിനിടയില്‍ മരണം 1046 ആണ്. ഒറ്റദിവസം മരണമടഞ്ഞവരുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്‌പെയിനേയുമെല്ലാം അമേരിക്ക മറികടന്നു. അതേസമയം 8,878 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറും സ്‌റ്റേറ്റുകളിലും കൊറോണ എത്തിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിസ്താസൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് അമേരിക്കന്‍ ഭരണകൂടം.

കണക്ടികട്ടില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് പോലും കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഈ രോഗം ബാധിച്ച്‌ മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ്ബാധയെത്തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുതുന്നത്- ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ടിരുന്നു.

അമേരിക്കയില്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 40 ശതമാനവും ന്യൂയോര്‍ക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ തന്നെ 1900 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴു ദിവസം കൊണ്ട് 17 ശതമാനത്തില്‍ നിന്നും 58 ശതമാനമായിട്ടാണ് രോഗബാധിതര്‍ കൂടിയത്. രോഗലക്ഷണം കാട്ടാത്തവര്‍ക്ക് പോലും രോഗബാധ സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ട്. 25 ശതമാനം രോഗികളില്‍ രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്ന് സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ പ്രിവന്‍ഷന്‍ അധികൃതര്‍ പറയുന്നു. സാമൂഹ്യ അകലം മാത്രമാണ് പ്രതിവിധി എന്ന് വന്നതോടെ അമേരിക്കയിലെ 90 ശതമാനവും വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.

രോഗം ഗുരുതരമായ രീതിയില്‍ പടരുന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. യുഎസ് ടെന്നീസ് കോംപ്‌ളക്‌സ് പോലും താല്‍ക്കാലികാശുപത്രിയായി മാറും. ഏറെ നിര്‍ണ്ണായകമായിരിക്കും അടുത്ത രണ്ടാഴ്ചയെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ലോകത്തുടനീളം ഇപ്പോള്‍ രോഗികളുടെ എണ്ണം 9 ലക്ഷം കടന്നു. മരണം 47,000 കടന്നു. ഒന്നരലക്ഷം പേര്‍ രോഗത്തില്‍ നിന്നും മോചിതരായി. 9,35,581 പേര്‍ക്കാണ് ആഗോളമായി രോഗം സ്ഥിരീകരിച്ചത്.
മൊത്തം 47,223 പേര്‍ മരണമടഞ്ഞപ്പോള്‍ 194,260 പേര്‍ രോഗവിമോചിതരായി. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണം 13,155 പേര്‍ മരിച്ചു. 110,574 ആണ് ഇറ്റലിയില്‍ രോഗബാധിതര്‍. സ്‌പെയിനില്‍ മരണം 9,387 ആയി. 104,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 56,000 രോഗികളുള്ള ഫ്രാന്‍സില്‍ മരണം 4,032 ആയി. ഇറാനില്‍ 3,036 പേരും ചൈനയില്‍ 3,312 പേരുമാണ് മരണമടഞ്ഞത്. യുകെയില്‍ 29,474 പേര്‍ക്ക് രോഗം ബാധിക്കുകയും 2,354 പേര്‍ മരണമടയുകയും ചെയ്തു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions