വിദേശം

ഒടുക്കം ബൈഡന്റെ വിജയം പരസ്യമായി സമ്മതിച്ച് ട്രംപ്; അധികാരം ഉപയോഗിച്ച് സ്വയം മാപ്പു നല്‍കാനും ശ്രമം


വാഷിംഗ്ടണ്‍ : ലോകത്തിനു മുന്നില്‍ പരിഹാസ്യനായും നാണംകെട്ടും ഒടുക്കം പരസ്യമായി തന്റെ പരാജയം അംഗീകരിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.

'അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,' ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

വീഡിയോയില്‍ യു.എസ് സര്‍ക്കാരിന്റെ ഇരിപ്പിടത്തില്‍വെച്ച് ഒരു സ്ത്രീയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ട്രംപ് പ്രകോപിതനായി. എല്ലാവരോടും സംയമനം പാലിക്കണമെന്നും അനുരഞ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ചിരുന്ന ട്രംപ് മണിക്കൂറുകള്‍ക്കുളളിലാണ് നിലപാട് മാറ്റിയത്. പ്രവര്‍ത്തകരെ അനുനയിപ്പിച്ചും അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങളെ ഓര്‍മിപ്പിച്ചും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും ഉള്ള വീഡിയോയായിരുന്നു ട്രംപ് പുറത്തുവിട്ടത്.
കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തെ അദ്ദേഹം തളളിപ്പറഞ്ഞു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. അമേരിക്കന്‍ ജനാധിപത്യത്തെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രവര്‍ത്തകര്‍ നിരാശരാണെന്ന് അറിയാമെന്ന് പറഞ്ഞ ട്രംപ് ഒന്നിച്ചുളള അവിശ്വസനീയമായ ആ യാത്ര ഒരു തുടക്കം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ 2.41 മിനിട്ട് ദൈര്‍ഘ്യമുളള പ്രസംഗം അവസാനിപ്പിച്ചത്.

അതിനിടെ, സ്ഥാനമൊഴിഞ്ഞ ശേഷം 'പണി' കിട്ടാതിരിക്കാനായി സ്വയം മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കാന്‍ ട്രംപ് നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് നിയമവിദഗ്ധരോടും വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും സഹായികളോടും ചര്‍ച്ച നടത്തിയതായാണ് വിവരം. അധികാരം ഒഴിഞ്ഞ ശേഷം വന്നേക്കാവുന്ന നിയമനടപടികളെ നേരിടുന്നതിന് വേണ്ടിയാണ് സ്വയം മാപ്പുനല്‍കുന്ന പ്രസിഡന്റിന്റെ അവകാശത്തെ വിനിയോഗിക്കാന്‍ ട്രംപ് ഒരുങ്ങുന്നത്.

2017 മുതല്‍ സ്വയം മാപ്പുനല്‍കുന്നതിനുളള അധികാരത്തെ കുറിച്ച് ട്രംപ് അടുത്തവൃത്തങ്ങളോട് സംസാരിച്ചിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ് ട്വീറ്റും ചെയ്തിരുന്നു. പ്രസിഡന്റിന് സ്വയംമാപ്പുനല്‍കാനുള്ള അവകാശം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് നിയമവിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉളളത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions