വിദേശം

57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല




സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയാഞ്ഞതിന്റെ പേരില്‍ ഇംപീച്ച്‌മെന്റില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് രക്ഷപ്പെട്ടു. ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ നടന്ന ഇംപീച്ച്‌മെന്റില്‍ നിന്നാണ് ട്രംപ് രക്ഷപ്പെട്ടത്. ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ട്രംപ് ഇനിവിചാരണ നേരിടേണ്ടി വരില്ല. ചരിത്രത്തില്‍ ആദ്യമായി രണ്ടു തവണ ഇംപിച്ച്‌മെന്റ് നേരിടേണ്ടി വന്ന പ്രസിഡന്റാണ് ട്രംപ്.
ആകെ നൂറ് സീറ്റുള്ള സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 67 വോട്ട് ലഭിച്ചാലേ ഇംപീച്ച്‌മെന്റ് പാസാകുമായിരുന്നുള്ളു. നിലവില്‍ സെനറ്റില്‍ അമ്പത് റിപ്പബ്‌ളിക്കന്‍പാര്‍ട്ടിക്കാരും 48 ഡെമോക്രാറ്റുകളും രണ്ടു സ്വതന്ത്രരുമാണുള്ളത്. അതുകൊണ്ട് തന്നെ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെ തള്ളിപ്പറഞ്ഞാലേ ഇംപീച്ച്‌മെന്റ് പാസാകൂ എന്ന് ഉറപ്പായിരുന്നു. ഏഴു റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാരേ ട്രംപിന് എതിരേ വോട്ടുചെയ്തുള്ളു.

ഇലക്ഷനില്‍ തോറ്റിട്ടും തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാതെയിരിക്കുകയായിരുന്നു ട്രംപും അനുയായികളും. ബൈഡന്റെ വിജയം കോണ്‍ഗ്രസ് അംഗീകരിക്കുന്നതിന് മുന്നോടിയായി ട്രംപ് അനുയായികള്‍ കലാപം അഴിച്ചുവിടുകയായിരുന്നു.വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന കണക്കൂകൂട്ടലിലായിരുന്നു ട്രംപ്. എന്നാല്‍ ട്രംപിന്റെ ആഗ്രഹത്തിന് വിപരീതമായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍ഡ് ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതോടെയാണ് ട്രംപ് അനുയായികള്‍ കാപ്പിറ്റോളിലേക്ക് ഇടിച്ചു കയറിയത്.

ലോകം മുഴൂവന്‍ ജനാധിപത്യം നടപ്പാക്കുമെന്ന് മേനി നടിക്കുന്ന അമേരിക്കയില്‍ ഇലക്ഷനില്‍ തോറ്റിട്ടും തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്തത് ലോകവ്യാപകമായി അമേരിക്കയുടെ വിലയിടിച്ചിരുന്നു. ട്രംപ് അനുയായികള്‍ വാഷിങ്ടണിലേക്ക് ഇരച്ച് എത്തുകയും ബൈഡന്റെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ട്രംപിന്റെ അനുമതിയോടെയാണ് ഈ കലാപം എന്നാണ് അനുമാനം. അതുകൊണ്ട് തന്നെ പദവി ഒഴിെഞ്ഞങ്കിലും ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പിനും അന്തസിനും അനിവാര്യമായിരുന്നു. പക്ഷേ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെ അനുകൂലിച്ചതോടെ ഇംപീച്ച്‌മെന്റ് ഒഴിവായി.
ജനാധിപത്യം വളരാത്ത മൂന്നാം കിട രാജ്യങ്ങളിലാണ് ഇത്തരം ആഭാസങ്ങള്‍ സാധാരണ ഉണ്ടാകാറ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ വിനയത്തോടെ ഒഴിഞ്ഞുമാറുന്നതിന് പകരം തോല്‍വി അംഗീകരിക്കാത്ത അരാജകത്വത്തിലേക്ക് നയിക്കാനാണ് ട്രംപും അനുയായികളും ശ്രമിച്ചത്. ലോകത്തിന് മുന്നില്‍ ലോകപോലീസ് തലകുനിക്കേണ്ട അവസ്ഥയായി ഈ സംഭവം.

ട്രംപിന്റെ നടപടിയെ റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ തള്ളിപ്പറയാന്‍ കൂട്ടാക്കാത്തത് അമേരിക്ക നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
പദവിയിലിരിക്കുമ്പോള്‍ ട്രംപ് കാട്ടികൂട്ടിയ കോമാളിത്തരങ്ങള്‍
കണ്ട് വയറിളകിച്ചിരിക്കുകയായിരുന്നു ലോകം മുഴൂവന്‍. ഇപ്പോഴിതാ ട്രംപിന്റെ പ്രേതം റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയെ വിട്ടൊഴിയാതെ നില്‍ക്കുന്നു. ട്രംപിസത്തില്‍ നിന്നും മോചിതമായി എത്രയും പെട്ടന്ന് സംസ്‌കാരസമ്പന്നമായ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിന് പകരം നൂറ്റമ്പതുകൊല്ലം മുമ്പ് അബ്രഹാം ലിങ്കന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ദയനീയ സ്ഥിതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് വിവേചനത്തിന്റെ അടിവേരിളക്കിയ നയങ്ങളായിരുന്നു ഒരു കാലത്ത് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നടപ്പാക്കിയിരുന്നതെങ്കില്‍ വിവേചനത്തിന്റെ പുനര്‍ജന്‍മമായിരുന്നു ട്രംപിന് കീഴില്‍ ആ പാര്‍ട്ടിയിലൂടെ നയങ്ങള്‍.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions