വിദേശം

241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി


ലോകത്തെ നടുക്കാന്‍ പോന്ന മറ്റൊരു ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. പൈലറ്റിന്റെ ധീരമായ പ്രവൃത്തി ഒന്ന് കൊണ്ടുമാത്രമാണ് 241 പേരുടെ ജീവന് ഭീഷണി ഉണ്ടാവാതിരുന്നത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അമേരിക്കന്‍ ആകാശത്ത് അരങ്ങേറിയത്. 241 പേരുമായി 15,000 അടി മുകളില്‍ പാറക്കവേയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് 777 വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നത്. അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുന്നതിനിടയില്‍ വിമാനം പൈലറ്റ് സാഹസികമായി അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.

ഹവായിലേക്ക് യാത്ര തുടങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരും, ജീവനക്കാരുമാണ് മരണത്തെ മുഖാമുഖം കണ്ടത്. ഡെന്‍വറില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് സമയം പിന്നിട്ടപ്പോഴാണ് എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചത് കൊളറാഡോയിലെ മേഖലകളില്‍ വീടുകള്‍ക്ക് മേല്‍ വിമാന അവശിഷ്ടങ്ങള്‍ വീണുതുടങ്ങിയപ്പോഴാണ് പൈലറ്റ് 'മേയ് ഡേ' വിളിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടി വിമാനം തിരിച്ചത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റിനായി.

231 യാത്രക്കാരും, 10 ജീവനക്കാരും അടങ്ങിയ യുഎ328 വിമാനത്തിന്റെ എഞ്ചിന്‍ ഡെന്‍വറില്‍ നിന്നും ടേക്ക്ഓഫ് നടത്തിയതിന് പിന്നാലെ തീപിടിച്ച ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയിട്ടുണ്ട്. അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. കൊളറാഡോ ബ്രൂംഫീല്‍ഡിലെ ഒരു വീടിന്റെ അടുക്കള തകര്‍ത്താണ് അവശിഷ്ടം പതിച്ചത്. ഹവായിലേക്ക് തിരിച്ച ബോയിംഗ് 777 വിമാനം യാത്ര തുടങ്ങി അരമണിക്കൂറിന് പിന്നാലെ ഡെന്‍വറിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

അവശിഷ്ടങ്ങള്‍ വീണ് ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരണമാണ് തൊട്ടുമുന്നിലെന്നാണ് എഞ്ചിന്‍ പൊട്ടിത്തെറിച്ചതോടെ ചിന്തിച്ച് പോയതെന്ന് ചില യാത്രക്കാര്‍ പ്രതികരിച്ചു. എല്ലാം തീര്‍ന്നെന്ന് കരുതി ഇരിക്കുമ്പോഴാണ് പൈലറ്റ് സധൈര്യം വിമാനം തിരികെ പറത്തി സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയത്. അവശിഷ്ടങ്ങള്‍ വീണ് ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഡെന്‍വര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ അതേ ഫാമിലി എഞ്ചിന്‍ ഉപയോഗിക്കുന്ന 32 പാസഞ്ചര്‍ ജെറ്റുകള്‍ നിലംപരിശാക്കിയതായി ജപ്പാന്‍ ഞായറാഴ്ച അറിയിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions