വിദേശം

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍

കെയ്‌റോ: മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായ സൂയസ് കനാലില്‍ കുടുങ്ങിയ പടുകൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി. സൂയസ് കനാലിലൂടെയുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരാഴ്ചയായി കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിയന്ത്രണം തെറ്റി കനാലിന് കുറുകെ വന്ന് സൂയസ് കനാലില്‍ ബ്ലോക്ക് ഉണ്ടാക്കുകയായിരുന്നു. ഒരാഴ്ചയോളമാണ് കനാലിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടത്. ഇത് ലോകത്തെ വ്യാപാരമേഖലയെ പ്രതിസന്ധിലാഴ്ത്തി .

കപ്പലിനെ അത് ഇടിച്ചു നില്‍ക്കുന്ന മണല്‍ത്തിട്ടകളില്‍ നിന്നും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സൂയസ് കനാല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പേ ആരംഭിച്ചിരുന്നു.തിങ്കളാഴ്ച പ്രാദേശിക സമയം 4.30 കൂടിയാണ് കപ്പല്‍ നീങ്ങിതുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കപ്പലിന്റെ സാങ്കേതിക മാനേജര്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കപ്പല്‍ ഭാഗികമായി നീക്കി തുടങ്ങിയെന്ന് ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സൂയിസ് കനാല്‍ അതോറ്റിയില്‍ നിന്നും വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഡസന്‍ കണക്കിന് കണ്ടെയ്‌നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയറുകള്‍, ഓയില്‍ ടാങ്കറുകള്‍, ദ്രവീകൃത പ്രകൃതിവാതകം, തുടങ്ങിയവ വഹിക്കുന്ന നാനൂറോളം കപ്പലുകള്‍ കനാല്‍ കുരുക്കില്‍ കുടുങ്ങി. ഇത് എന്ന വിപണിയെയും ആശങ്കയിലാഴ്ത്തിയിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.

കപ്പല്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടന്‍ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭാരമുള്ളതാണ് എവര്‍ ഗിവണ്‍ കപ്പല്‍. ലോകത്താകെ സമുദ്രത്തിലുടെ ചരക്കു കടത്തുന്ന കണ്ടെയ്‌നറുകളില്‍ 30 ശതമാനവും ചരിത്ര പ്രാധാന്യമുള്ള സൂയസ് കനാലിലൂടെയാണ് പോകുന്നത് എന്നതുകൊണ്ട് ആഗോള വിപണയിലെ ചരക്കു കൈമാറ്റത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈ കനാലിലൂടെയാണ്.

ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4 ശതമാനവും സൂയസ് കനാലിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണയില്‍ സൂയസ് കനാലിലെ ഗതാഗത കുരുക്ക് പ്രതികൂലമായി ബാധിച്ചിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions