വിദേശം

590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍

കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമായിരുന്നു ഓസ്‌ട്രേലിയ.നാട്ടിലും ഓസ്‌ട്രേലിയയിലും കുടുങ്ങി തിരിച്ചെത്താന്‍ കഴിയാതിരുന്ന ആയിരങ്ങളാണ് വിമാനത്താവളങ്ങളില്‍ എത്തിയത്. മലയാളി കുടുംബങ്ങളെല്ലാം 20 മാസമായി യാത്ര ചെയ്യാനാവാതെ ഇരിക്കുകയായിരുന്നു. ഇന്ന് മുതലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നത്.

ആദ്യം ന്യൂ സൗത്ത് വെയില്‍സിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങള്‍ എത്തി. വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് വിമാനത്താവളങ്ങള്‍ സാക്ഷ്യംവഹിക്കുന്നത്. ദീര്‍ഘ നാളുകളായി വേര്‍പിരിഞ്ഞു നിന്നിരുന്ന കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നതിന്റെ സന്തോഷ പ്രകടനങ്ങളായിരുന്നു വിമാനത്താവളങ്ങളില്‍ നിറഞ്ഞു നിന്നത്.

തിങ്കളാഴ്ച വെളുപ്പിനെ അഞ്ചരയ്ക്ക് ആദ്യ വിമാനം സിഡ്‌നി കിംഗ്‌സ്‌ഫോര്‍ഡ് സ്മിത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. സിംഗപ്പൂരില്‍ നിന്നുള്ള ക്വണ്ടസ് വിമാനമായിരുന്നു ആദ്യം ലാന്‍ഡ് ചെയ്തത്. അര മണിക്കൂറിന് ശേഷം ലോസ് എയ്‌ഞ്ചല്‍സില്‍ നിന്നുള്ള QF12 വിമാനവും നിലത്തിറക്കി.

സിംഗപ്പൂരില്‍ നിന്നുള്ള വിമാനമാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച എത്തിയത്. ഉച്ചയോടെ ഹോംഗ് കോംഗില്‍ നിന്നുള്ള വിമാനം എത്തും. വിദേശത്ത് നിന്ന് എത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇന്ന് മുതല്‍ ന്യൂ സൗത്ത് വെയില്‍സിലും, വിക്ടോറിയയിലും ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ക്വാറന്റൈന്‍ ചെയ്യണം.

എയര്‍ഇന്ത്യയും ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് പ്രഖ്യാപിച്ചു; ആദ്യ സര്‍വീസ് നവംബര്‍ 15ന് ആണ്. ഇതോടെ ക്രിസ്ത്മസ് ആകുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം ലഭിക്കുമെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോറ്റെ ചൂണ്ടിക്കാട്ടി. 14 രാജ്യാന്തര വിമാനങ്ങളാണ് തിങ്കളാഴ്ച സിഡ്നി വിമാനത്താവളത്തില്‍ എത്തുന്നത്.

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റ്സിനും പൗരന്‍മാര്‍ക്കും ആണ് രാജ്യത്തേക്കെത്താനുള്ള മുന്‍ഗണന. സ്‌കില്‍ഡ് വിസക്കാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തേക്കെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് വഴി നേരിടുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്ന് ആഭ്യന്തര മന്ത്രി കാരന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

വിദേശത്ത് നിന്ന് മാതാപിതാക്കള്‍ക്കും ഓസ്‌ട്രേലിയയിലേക്കെത്താം. അതിനുള്ള അപേക്ഷയും സ്വീകരിച്ചു തുടങ്ങി. കൂടാതെ, വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്കും ഇന്ന് പിന്‍വലിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവുകള്‍ ഇല്ലാതെ ഇനി വിദേശത്തേക്ക് യാത്ര ചെയ്യാന്‍ കഴിയും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions