വിദേശം

ഖുറാന്‍ നിന്ദ ആരോപിച്ച് ശ്രീലങ്കന്‍ യുവാവിനെ ലാഹോറില്‍ കൊന്ന് മൃതദേഹം കത്തിച്ചു

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബില്‍ 'ദൈവനിന്ദ'ആരോപിച്ച് ശ്രീലങ്കന്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. പ്രിയന്ത കുമാര എന്ന 40കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രിയന്ത ജോലി ചെയ്യുന്ന ഫാക്ടറിയില്‍ കടന്നുകയറിയ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) സംഘടനയിലെ ആളുകള്‍ ഇയാളെ കൈയേറ്റം ചെയ്ത് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തതായി പഞ്ചാബ് പൊലീസ് പി.ടി.ഐയോട് പ്രതികരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

'ടി.എല്‍.പി അംഗങ്ങള്‍ ശ്രീലങ്കന്‍ പൗരനെ ഫാക്ടറിയില്‍ നിന്ന് വലിച്ച് പുറത്തിറക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ പ്രിയന്ത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു,' പൊലീസ് പറഞ്ഞു.

സിയാല്‍കോട്ട് ജില്ലയിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രിയന്ത. ഖുറാന്‍ വചനങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ടി.എല്‍.പിയുടെ ഒരു പോസ്റ്റര്‍ പ്രിയന്ത കീറിക്കളഞ്ഞുവെന്നും ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.

പ്രിയന്തയുടെ ഓഫീസിന് അടുത്തുള്ള ചുവരിലായിരുന്നു പാര്‍ട്ടിയുടെ പോസ്റ്റര്‍ പതിച്ചിരുന്നത്. ഫാക്ടറിയിലെ തൊഴിലാളികളിലാരോ പ്രിയന്ത പോസ്റ്റര്‍ കീറിക്കളയുന്നത് കണ്ടതായി പ്രചരിപ്പിക്കുകയായിരുന്നു,' പോലീസ് പറഞ്ഞു.

യുവാവിന്റെ കൊലായില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രിയന്തയുടെ മൃതദേഹത്തിന് ചുറ്റുമായി നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നതും ടി.എല്‍.പിയുടെ മുദ്രാവാക്യം വിളിക്കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരോധിക്കപ്പെട്ട പാര്‍ട്ടിയായിരുന്നു ടി.എല്‍പി. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഈയിടെയാണ് നിരോധനം എടുത്തുമാറ്റിയത്.

ഒരു ഫ്രഞ്ച് മാഗസിനില്‍ പ്രവാചകന്‍ മുഹമ്മദിനെ മോശമായി ചിത്രീകിച്ചു എന്നാരോപിച്ച് പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ടി.എല്‍.പി അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് നിരവധി പേരുടെ മരണത്തിനിടയാക്കിയെങ്കിലും പിന്നീട് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് കരാറിലെത്തുകയായിരുന്നു.

അറസ്റ്റിലായിരുന്ന ടി.എല്‍.പി നേതാവ് സാദ് റിസ്‌വിയെ സര്‍ക്കാര്‍ മോചിപ്പിക്കുകയും പിന്നാലെ സംഘടനയ്ക്ക് മേലുണ്ടായിരുന്നു നിരോധനം പിന്‍വലിക്കുകയുമായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions