ചരമം

പ്രവാസിയായ ഭാര്യ നാട്ടിലെത്തി, യുവാവ് മകളുമായി പുഴയില്‍ ചാടി, മൃതദേഹം കണ്ടെടുത്തു

കൊച്ചി: ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് ആറുവയസുകാരിയായ മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടില്‍ ലൈജുവിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. മകള്‍ ആര്യനന്ദയെ കണ്ടെത്തുന്നതിനായി പൊലീസും അഗ്നിശമനസേനയും തെരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലൈജുവിന് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുതുവാശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ലൈജു. ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായില്‍ ബൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. ലൈജുവിന്റെ മൂത്ത മകന്‍ അദ്വൈത് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ളാസില്‍ പഠിക്കുന്നു.

അത്താണി അസീസി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്യനന്ദയെ സ്കൂളിലയയ്ക്കാം എന്നുപറഞ്ഞ് ലൈജു സ്കൂട്ടറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. സാധാരണയായി സ്കൂള്‍ ബസിലാണ് കുട്ടിയെ അയച്ചിരുന്നത്. എന്നാല്‍ അത്താണി ഭാഗത്തേയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ പിതാവ് മകളുമൊത്ത് പോവുകയായിരുന്നു. പിന്നാലെയാണ് പുഴയില്‍ ചാടിയത്.

മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി അടുത്തമാസം നാട്ടിലെത്തുമെന്ന് സവിത അറിയിച്ചിരുന്നു. എന്നാല്‍ രോഗബാധിതയായ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് ലൈജു മകളുമായി പുഴയില്‍ ചാടിയത്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions