വിദേശം

ബിയറിനും നിരോധനം; ഖത്തര്‍ ലോകകപ്പിനെതിരെ ഹാലിളകി പാശ്ചാത്യലോകം


ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തര്‍ രാജകുടുംബത്തിനും സംഘാടകര്‍ക്കും എതിരെ ആഞ്ഞടിച്ചു പാശ്ചാത്യലോകം. മദ്യ നിരോധനത്തിന്റെ ഭാഗമായി ബിയര്‍ വില്‍പ്പന പോലും തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. വേദിയിലേക്ക് സഞ്ചരിക്കാന്‍ 5000 പൗണ്ട് ചെലവാക്കിയവര്‍ റീഫണ്ട് ആവശ്യപ്പെട്ട് രംഗത്തുവന്നു.രാജ്യത്തെ എല്ലാ സ്‌റ്റേഡിയങ്ങളിലും മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി അവസാന നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഖത്തര്‍ ടൂര്‍ണമെന്റിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടത്.

ലോകകപ്പ് ആരംഭിക്കാന്‍ 48 മണിക്കൂര്‍ ബാക്കിനില്‍ക്കുമ്പോള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഖത്തറിലുള്ള ഇംഗ്ലീഷ് ആരാധകര്‍ ഫിഫയെ കുറ്റപ്പെടുത്തി. ടൂര്‍ണമെന്റ് ഒരു ബിഗ് ബ്രദറിന്റെ മേല്‍നോട്ടത്തില്‍ എന്ന പോലെയായി മാറുമെന്നാണ് ഇവരുടെ വിമര്‍ശനം. ദോഹയില്‍ നൂറുകണക്കിന് ഇംഗ്ലണ്ട് ആരാധകര്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് സ്‌റ്റേഡിയങ്ങളില്‍ മദ്യം ലഭ്യമാകില്ലെന്ന് ഫിഫയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നത്. ഖത്തര്‍ രാജകുടുംബത്തിന്റെ കനത്ത സമ്മര്‍ദത്തിലാണ് തീരുമാനം.

കര്‍ശനമായ മദ്യ നയം നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യമാണെങ്കിലും മത്സരങ്ങളില്‍ ബിയര്‍ വരള്‍ച്ച ഉണ്ടാകില്ലെന്ന് ഫിഫ നേരത്തെ ആരാധകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയങ്ങളില്‍ നിരോധനം പരിപൂര്‍ണ്ണമല്ലെന്നതാണ് മറ്റൊരു തമാശ. കോര്‍പറേറ്റ് ബോക്‌സില്‍ 22,450 പൗണ്ടിന് ടിക്കറ്റെടുത്ത ഭാഗ്യശാലികള്‍ക്ക് വിവിധ മദ്യങ്ങള്‍ ആസ്വദിക്കാം.

ഇസ്ലാമിന്റെ കര്‍ശനമായ നിയമങ്ങള്‍ അനുശാസിക്കുന്ന ഖത്തര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വിലക്കുകയും, എല്‍ജിബിടി സമൂഹത്തെ ക്രിമിനല്‍വത്കരിക്കുകയും ചെയ്യുന്നു. പൊതുസ്ഥലത്ത് സ്‌നേഹപ്രകടനങ്ങളും, മദ്യപാനവും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ബഡ്‌വൈസര്‍ ഉള്ളപ്പോള്‍ ഈ നിരോധനം ഫിഫയ്ക്ക് കനത്ത നാണക്കേടാണ്. സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍ക്കാന്‍ അവകാശം നേടിയ ബഡ്‌വൈസര്‍ ആല്‍ക്കഹോള്‍-ഫ്രീ ബിയറാകും വില്‍ക്കുക.

ഖത്തര്‍ രാജകുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ, എട്ട് സ്റ്റേഡിയങ്ങള്‍ക്ക് പുറത്തും കളി തുടങ്ങുന്നതിനു മൂന്ന് മണിക്കൂര്‍ മുന്‍പും, കളി കഴിഞ്ഞ് ഒരു മണിക്കൂറും ആല്‍ക്കഹോള്‍ കലര്‍ന്ന ബിയര്‍ വില്‍ക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു. ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരുടെ അവകാശം അംഗീകരിക്കുമെന്ന് നേരത്തേ ഖത്തര്‍ വാഗ്ദാനം നല്‍കിയിരുന്നതുമാണ്. നാലു വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഉത്സവം ആഘോഷിക്കാനിരുന്ന പാശ്ചാത്യലോകം ഖത്തര്‍ യാത്ര പുനഃപരിശോധിക്കണമെന്ന അഭിപ്രായത്തിലാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions