അസോസിയേഷന്‍

അരവിന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തിന് താങ്ങാകാനും സഹായം തേടി യുക്മ

ലണ്ടനിലെ പെക്കാമില്‍ കുത്തേറ്റു മരിച്ച അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തിന് താങ്ങാകാനും യുകെ മലയാളികളുടെ സഹായം തേടി യുക്മ. യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്റെ ചാരിറ്റി ഫൗണ്ടേഷനാണ് അരവിന്ദിന്റെ ബ്രിട്ടനിലുള്ള സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം ചാരിറ്റി ഫണ്ട് പിരിവിനുള്ള നടപടികള്‍ ആറംഭിച്ചത്.


വിദ്യാര്‍ത്ഥി വിസയിലുള്ള അരവിന്ദും സഹോദരനും പിന്തുണ ആവശ്യമായതിനാലാണ് യുക്മയുടെ നീക്കം. മുഴുവന്‍ യുകെ മലയാളികളുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നതായി യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.


യുകെയില്‍ എത്തി പത്തുവര്‍ഷമായി നാട്ടില്‍ പോകാതെ യുവാവ് വര്‍ക്ക് വിസ ലഭിക്കാനുള്ള നടപടികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. പി ആര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കേയാണ് മരണം.


സംഭവത്തില്‍ പ്രതിയായിരിക്കുന്നത് തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ സല്‍മാന്‍ സലീം എന്ന യുവാവാണെന്ന് വ്യക്തമായി. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചൊവ്വാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions