ഇമിഗ്രേഷന്‍

സ്റ്റുഡന്റ് വിസയിലുള്ളവര്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ കോഴ്സ് കഴിയണം

കുടിയേറ്റം രാഷ്ട്രീയ വിവാദമായി മാറിയതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. നെറ്റ് ഇമിഗ്രിഷേന്‍ 2019 ന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടു വരുമെന്ന വാക്ക് പാലിക്കുക കൂടി ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍.

2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധനകള്‍ ഉണ്ടായിരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്‌സ്‌ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങി ഏത് വിസയിലേക്ക് മാറണമെങ്കിലും ഇനി പറയുന്നവയില്‍ ഏതെങ്കിലും ഒരു നിബന്ധന പാലിച്ചിരിക്കണം.


സ്റ്റുഡന്റ്‌സ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍, ഡിഗ്രില്‍ തലത്ത്‌ലോ, ഉയര്‍ന്നതലത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സെര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന തീയതിക്ക് മുന്‍പുള്ള ഒരു സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്. അതുമല്ലെങ്കില്‍, പി എച്ച് ഡി വിദ്യാര്‍ത്ഥികളാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് അവരുടെ പി എച്ച് ഡി കോഴ്‌സ് ആരംഭിച്ച് കഴിഞ്ഞ് 24 മാസങ്ങള്ക്കുള്ളില്‍ സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്.

നിലവില്‍ വര്‍ക്ക് പെര്‍മിറ്റിലുള്ള ആരുടെയെങ്കിലും ആശ്രിത പങ്കാളി ആകണമെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിബന്ധന പാലിച്ചിരിക്കണം. നിങ്ങള്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അപേക്ഷിക്കുമ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായുള്ള സ്‌പോണ്‍സറുടെ സാക്ഷ്യപത്രം കൂറ്റി നല്‍കേണ്ടി വരും.

അതുപോലെ സ്റ്റുഡന്റ് വിസയില്‍ വരുത്തിയിരിക്കുന്ന മറ്റൊരു മാറ്റമാണ് ആശ്രിത വിസയുമായി ബന്ധപ്പെട്ടത്. 2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുക.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions