യു.കെ.വാര്‍ത്തകള്‍

പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് യുകെ ജനത, ഉറങ്ങാതെ ലണ്ടന്‍

75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിനും, അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടീഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024-നെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു.


പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ലണ്ടനിലും, എഡിന്‍ബര്‍ഗിലും വെടിക്കെട്ട് നടത്തി. ഈ വര്‍ഷത്തെ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ലണ്ടനില്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ 12 മിനിറ്റ് മാത്രമായിരുന്നു ആകാശവിസ്മയം നീണ്ടത്. ലണ്ടനില്‍ ലണ്ടന്‍ ഐയും ബിഗ് ബെന്നുമായിരുന്നു ആകര്‍ഷണങ്ങള്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയാണ് യുകെയിലെ പുതുവര്‍ഷാഘോഷം തുടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്.


യുക്രൈനിലും, ഗാസയിലും നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചില ഇടങ്ങളില്‍ ആവേശത്തിന് ചെറിയ ഇടിവുണ്ടായി. പല ഭാഗത്തും ന്യൂഇയര്‍ തലേന്നത്തെ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസ് 2023 വര്‍ഷത്തെ സ്മരിച്ചത് യുദ്ധത്തിന്റെ വര്‍ഷമായാണ്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പരമ്പരാഗത സണ്‍ഡേ ബ്ലെസിംഗ് നല്‍കുമ്പോള്‍ ഉക്രെയിനിലെയും, പലസ്തീന്‍, ഇസ്രയേല്‍ ജനങ്ങള്‍ക്കും, സുഡാനിലെയും, മറ്റ് ഭാഗങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെ പ്രാര്‍ത്ഥനകളില്‍ ഉള്‍ക്കൊള്ളിച്ചു.

എന്നാല്‍ മദ്യപിച്ച് തെരുവിലിറങ്ങി ആഘോഷിച്ച ബ്രിട്ടനിലെ ജനങ്ങള്‍ കൊടുങ്കാറ്റ് സാഹചര്യങ്ങളെ പോലും പരിഗണിച്ചില്ല. രാജ്യത്തിന്റെ സൗത്ത് മേഖലയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പരിപാടികള്‍ റദ്ദായി. പ്ലൈമൗത്തിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡ് ഈവന്റും, ഡിവോണ്‍ ടൗണിലെ വെടിക്കെട്ടും കാലാവസ്ഥ മോശമായതോടെ ഉപേക്ഷിച്ചു. യുകെയില്‍ ഉടനീളം മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു പുതുവര്‍ഷ ആഘോഷം.

പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് 2024നെ ആദ്യം വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷം പിറന്നു. ന്യൂസീലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്. ഓക്ലന്‍ഡ് ടവറില്‍ വന്‍ ആഘോഷങ്ങളോടെയാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.

സിഡ്‌നിയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളായിരുന്നു. സിഡ്‌നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങള്‍. പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു

  • ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃശൂര്‍ സ്വദേശി
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് പ്രധാന ലെന്‍ഡര്‍മാര്‍; പലിശ നിരക്കുകള്‍ 3.75% ആകുമെന്ന് പ്രതീക്ഷ
  • ചുമയും തുമ്മലും ഉള്ളവരെല്ലാം മാസ്‌ക് അണിയണം; പറ്റില്ലെങ്കില്‍ ജോലിക്കാര്‍ വീട്ടിലിരിക്കണം- ഹെല്‍ത്ത് മേധാവികള്‍
  • സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്
  • അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
  • അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
  • ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
  • അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions