യു.കെ.വാര്‍ത്തകള്‍

പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് യുകെ ജനത, ഉറങ്ങാതെ ലണ്ടന്‍

75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിനും, അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടീഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024-നെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു.


പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ലണ്ടനിലും, എഡിന്‍ബര്‍ഗിലും വെടിക്കെട്ട് നടത്തി. ഈ വര്‍ഷത്തെ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ലണ്ടനില്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ 12 മിനിറ്റ് മാത്രമായിരുന്നു ആകാശവിസ്മയം നീണ്ടത്. ലണ്ടനില്‍ ലണ്ടന്‍ ഐയും ബിഗ് ബെന്നുമായിരുന്നു ആകര്‍ഷണങ്ങള്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയാണ് യുകെയിലെ പുതുവര്‍ഷാഘോഷം തുടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്.


യുക്രൈനിലും, ഗാസയിലും നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചില ഇടങ്ങളില്‍ ആവേശത്തിന് ചെറിയ ഇടിവുണ്ടായി. പല ഭാഗത്തും ന്യൂഇയര്‍ തലേന്നത്തെ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസ് 2023 വര്‍ഷത്തെ സ്മരിച്ചത് യുദ്ധത്തിന്റെ വര്‍ഷമായാണ്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പരമ്പരാഗത സണ്‍ഡേ ബ്ലെസിംഗ് നല്‍കുമ്പോള്‍ ഉക്രെയിനിലെയും, പലസ്തീന്‍, ഇസ്രയേല്‍ ജനങ്ങള്‍ക്കും, സുഡാനിലെയും, മറ്റ് ഭാഗങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെ പ്രാര്‍ത്ഥനകളില്‍ ഉള്‍ക്കൊള്ളിച്ചു.

എന്നാല്‍ മദ്യപിച്ച് തെരുവിലിറങ്ങി ആഘോഷിച്ച ബ്രിട്ടനിലെ ജനങ്ങള്‍ കൊടുങ്കാറ്റ് സാഹചര്യങ്ങളെ പോലും പരിഗണിച്ചില്ല. രാജ്യത്തിന്റെ സൗത്ത് മേഖലയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പരിപാടികള്‍ റദ്ദായി. പ്ലൈമൗത്തിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡ് ഈവന്റും, ഡിവോണ്‍ ടൗണിലെ വെടിക്കെട്ടും കാലാവസ്ഥ മോശമായതോടെ ഉപേക്ഷിച്ചു. യുകെയില്‍ ഉടനീളം മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു പുതുവര്‍ഷ ആഘോഷം.

പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് 2024നെ ആദ്യം വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷം പിറന്നു. ന്യൂസീലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്. ഓക്ലന്‍ഡ് ടവറില്‍ വന്‍ ആഘോഷങ്ങളോടെയാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.

സിഡ്‌നിയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളായിരുന്നു. സിഡ്‌നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങള്‍. പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions