യു.കെ.വാര്‍ത്തകള്‍

മലയാളി ജിപിക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ പരാതി; കോടതി വിചാരണ

യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് നാണക്കേടായി മലയാളി ജിപിക്ക് എതിരെ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തി കോടതി വിചാരണ. കാന്‍സര്‍ രോഗം ഗുരുതരമായി മാറിയ രോഗി ഉള്‍പ്പെടെ അഞ്ച് വനിതാ രോഗികളാണ് കുടുംബ ഡോക്ടര്‍ക്ക് എതിരെ മൊഴി നല്‍കിയത്. ഹാംപ്ഷയര്‍ ഹാവന്റിലെ ജിപി സര്‍ജറിയില്‍ വെച്ചാണ് ഡോ. മോഹന്‍ ബാബു(46) സ്ത്രീകളെ ലക്ഷ്യം വെച്ചതെന്നാണ് ആരോപണം. ഡോക്ടറുടെ ഭാര്യയും ഇവിടെ ജോലി ചെയ്തിരുന്നു.


പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മോഹന്‍ ബാബു ഇവരുടെ ശരീരഭംഗിയെ പ്രശംസിക്കുകയാണ് ചെയ്തത്. ഒരു റിസപ്ഷനിസ്റ്റിന്റെ സ്തനങ്ങളില്‍ കടന്നുപിടിച്ച ഡോക്ടര്‍ 'നിങ്ങളെ ഒരു സിംഹത്തെ പോലെ കഴിക്കാന്‍' പോകുകയാണെന്നും പറഞ്ഞതായി ആരോപിക്കപ്പെടുന്നു. ഇയാള്‍ ജോലിക്ക് കയറി നാലു മാസത്തിനുള്ളില്‍ തന്നെ ഇയാള്‍ക്കെതിരായ ആദ്യ പരാതി ലഭിച്ചു എന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടത്. 57 കാരിയായ കാന്‍സര്‍ രോഗി പറഞ്ഞത്, ആദ്യ അപ്പോയിന്റ്മെന്റില്‍ തന്നെ ഡോക്ടര്‍ തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്.

2019 ജൂണ്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലത്ത് പുതിയ ജിപിയെ അന്വേഷിച്ചെത്തിയ സ്ത്രീകളെയാണ് ഡോ. ബാബു അക്രമിച്ചതെന്ന് പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതി വിചാരണയില്‍ പറയുന്നു ആരോപിക്കുന്നു. മുന്‍പരിചയമുള്ള രീതിയിലാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് സ്ത്രീകള്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഏറ്റവും പ്രായം കുറഞ്ഞ പരാതിക്കാരി 19 കാരിയായ ഒരു യുവതിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു ഇവര്‍ ജി പി അപ്പോയിന്റ്മെന്റ് എടുത്തത്. കഴുത്തില്‍ മുറിവിന് ചികിത്സ തേടിയെത്തിയ വിവാഹിതയായ ഒരു സ്ത്രീയോടും ഇയാള്‍ അതിക്രമം കാണിച്ചതായി ആരോപണമുണ്ട്.


ഈ സര്‍ജറിയില്‍ നിന്നും ഒന്‍പത് സ്ത്രീകളും, മുന്‍ സര്‍ജറിയിലെ റിസ്പ്ഷനിസ്റ്റും ഉള്‍പ്പെടെയാണ് പരാതിക്കാര്‍, എല്ലാ സ്ത്രീകളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരായിരുന്നു, പ്രോസിക്യൂട്ടര്‍ മിറാന്‍ഡ മൂര്‍ കെസി പറഞ്ഞു. 20 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. ബാബു 2018 ഏപ്രില്‍ മുതലാണ് സ്റ്റോണ്‍ടണ്‍ സര്‍ജറിയില്‍ ലോക്കം ഡോക്ടറായി എത്തുന്നത്. സര്‍ജറിയിലെ ജിപിയായിരുന്ന ഇയാളുടെ ഭാര്യ യായ ഡോക്ടര്‍ ആണ് ഇവിടേക്ക് സജസ്റ്റ് ചെയ്തത്. എന്നാല്‍ രോഗികളുടെ ആരോപണങ്ങള്‍ ജിപി നിഷേധിക്കുകയാണ്. കേസില്‍ വിചാരണ തുടരുന്നുണ്ട്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions