യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഗര്‍ഭകാലത്തും, പ്രസവ സമയത്തും സ്ത്രീകള്‍ മരിക്കുന്ന നിരക്ക് 20 വര്‍ഷത്തെ ഉയര്‍ച്ചയില്‍

യുകെയില്‍ സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോഴും, പ്രസവ സമയത്തും മരണപ്പെടുന്നത് 20 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി കണക്കുകള്‍. 100,000 പേരില്‍ ശരാശരി 13.41 സ്ത്രീകള്‍ വീതമാണ് 2020 മുതല്‍ 2022 വരെയുള്ള സമയത്ത് മരിച്ചത്. ഗര്‍ഭം ധരിച്ച് ആറ് മാസമോ, അതിന് മുകളിലോ എത്തിയവരാണ് കണക്കുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


ഇതിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ 8.79 എന്ന നിരക്കില്‍ നിന്നും 53 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദഗ്ധര്‍ വ്യക്തമാക്കി. 'യുകെയിലെ മറ്റേണിറ്റി മരണനിരക്ക് 20 വര്‍ഷക്കാലത്തിനിടെ കാണാത്ത തോതിലേക്ക് എത്തിയെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. അടിയന്തരമായി വ്യക്തിഗത പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ വേണ്ടിവരും', പ്രൊഫസര്‍ മാരിയാന്‍ നൈറ്റ് പറഞ്ഞു.


2000-ങ്ങളില്‍ ഗര്‍ഭിണികളിലെ മരണനിരക്ക് യുകെയില്‍ കുറഞ്ഞ് വരികയായിരുന്നു 2018 വരെ ഇത് താരതമ്യേന സ്ഥിരത കൈവരിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് മഹാമാരിയുടെ ചുവടുപിടിച്ചുള്ള മൂന്ന് വര്‍ഷങ്ങളില്‍ സ്ഥിതി മാറി. ഈ ഘട്ടത്തില്‍ മരണനിരക്ക് വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.


മതേഴ്‌സ് & ബേബീസ്: റെഡ്യൂസിംഗ് റിസ്‌ക് ത്രൂ ഓഡിറ്റ്‌സ് & കോണ്‍ഫിഡെന്‍ഷ്യല്‍ എന്‍ക്വയറീസ് റിപ്പോര്‍ട്ട് പ്രകരാം 2020 മുതല്‍ 2023 വരെ സമയത്ത് ഗര്‍ഭിണികള്‍ പ്രധാനമായും മരണപ്പെട്ടത് ത്രോംബോസിസ്, ത്രോംബോ എംബോളിസം എന്നിവ മൂലമാണ്. ഇവ രണ്ടും വെയിനുകളില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെടുന്നത് വഴി സംഭവിക്കുന്നതാണ്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions