നാട്ടുവാര്‍ത്തകള്‍

നിതീഷ് കുമാര്‍ പിന്മാറി, മല്ലികാര്‍ജുന ഖാര്‍ഗെ 'ഇന്ത്യ' മുന്നണിയെ നയിക്കും

ന്യുഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്' (ഇന്ത്യ) സഖ്യത്തിന്റെ കണ്‍വീനറായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ തിരഞ്ഞെടുത്തു . ഇന്നു ഓണ്‍ലൈനായി ചേര്‍ന്ന മുന്നണി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പദവിയിലേക്ക് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് സൂചന. ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.


'ഇന്ത്യ' മുന്നണി നേരിടുന്ന നിരവധി ആശയക്കുഴപ്പങ്ങളിലൊന്നാണ് അധ്യക്ഷ പദവി. കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനമാണ് മുന്നണിക്ക് മുന്നിലുള്ള മറ്റൊരു വിഷയം. ബംഗാളില്‍ മമത ബാനര്‍ജിയുടെ നിസ്സഹകരണമാണ് മറ്റൊരു പ്രതിസന്ധി. ഇന്നത്തെ യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.

മുന്‍ നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടെന്നായിരുന്നു മമതയുടെ പ്രതികരണം. ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് വിഭജനം കീറാമുട്ടിയാണ്. കൂടാതെ, ഗോവ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ മത്സരിക്കാനൊരുങ്ങുകയുമാണ് എഎപി.

കേരളത്തില്‍ സഖ്യത്തിലെ സിപിഎമ്മുമായി കോണ്‍ഗ്രസിനു മത്സരിക്കേണ്ടിയും വരുന്നു.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions