യു.കെ.വാര്‍ത്തകള്‍

സുനാകിന്റെ റുവാന്‍ഡ ബില്ലിന് ആദ്യ തിരിച്ചടി സമ്മാനിച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ്

കോമണ്‍സ് പാസാക്കിയ, പ്രധാനമന്ത്രി റിഷി സുനാകിന്റെ റുവാന്‍ഡ ബില്ലിനെതീരെ വോട്ടിംഗുമായി ഹൗസ് ഓഫ് ലോര്‍ഡ്‌സ്. കിഗാലിയുമായി ഒപ്പുവെച്ച പുതിയ കരാറിനെ നിയമമാക്കി മാറ്റുന്നത് അനിശ്ചിതമായി വൈകിപ്പിക്കാനുള്ള നീക്കം നടത്തിയാണ് നാടുകടത്തല്‍ സ്‌കീമിന് പിയേഴ്‌സ് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്.

171-ന് എതിരെ 214 വോട്ടുകള്‍ക്കാണ് റുവാന്‍ഡ സുരക്ഷിതമാണെന്ന ബില്ലിനെ നിയമമാക്കി മാറ്റുന്നതിന് പിയേഴ്‌സ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. നിലവിലെ കരാര്‍ പ്രകാരം അഭയാര്‍ത്ഥി അപേക്ഷകര്‍ റുവാന്‍ഡയില്‍ സുരക്ഷിതരാകില്ലെന്നാണ് ലേബറിന്റെ ലോര്‍ഡ് ഗോള്‍സ്മിത്ത് മുന്നോട്ട് വെച്ച പ്രമേയം ആരോപിച്ചത്. അടുത്ത ആഴ്ച പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതി അപ്പര്‍ ഹൗസില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നതിന്റെ സാമ്പിള്‍ കൂടിയാണിത്.

തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ അംഗീകരിച്ച പദ്ധതിയെ എതിര്‍ത്ത് പാര പണിയാനാണ് ലേബര്‍ ശ്രമിക്കുന്നതെന്ന് ടോറി ഹോം ഓഫീസ് മന്ത്രി ലോര്‍ഡ് ഷാര്‍പ്പ് കുറ്റപ്പെടുത്തി. അടുത്ത ആഴ്ച നിയമം ലോര്‍ഡ്‌സില്‍ എത്തുമ്പോഴും ഇത് അംഗങ്ങള്‍ തള്ളുമെന്നാണ് കരുതുന്നത്.

ഹൗസ് ഓഫ് കോണ്‍സില്‍ 276-നെതിരെ 320 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ റുവാന്‍ഡ ബില്‍ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങാന്‍ പിയേഴ്‌സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.

ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചെറുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാര്‍ ഇപ്പോഴും ഭേദഗതികള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ വ്യവസ്ഥകളില്‍ ബില്‍ പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികള്‍ മൂലം തടസ്സങ്ങള്‍ നേരിടുമെന്നും ഇവര്‍ വാദിക്കുന്നു.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions