യു.കെ.വാര്‍ത്തകള്‍

ജൂതവിരുദ്ധ പ്രസ്താവന: റോച്ച്‌ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ലേബര്‍ പാര്‍ട്ടി

സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ വഴിയൊരുക്കിയത് ഇസ്രയേലെന്ന് ആരോപിച്ച സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് തടിതപ്പി ലേബര്‍ പാര്‍ട്ടി. റോച്ച്‌ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്നില്‍ നിലയുറപ്പിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് കീര്‍ സ്റ്റാര്‍മര്‍ നിലപാട് മാറ്റിയതോടെ അവിടെ ലേബറിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയായി.

റോച്ച്‌ഡേലിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസര്‍ അലിയാണ് ഒക്ടോബര്‍ 7ന് സ്വന്തം ജനങ്ങള്‍ക്ക് നേരെ ഹമാസ് ഭീകരക്രമണം നടത്താന്‍ ഇസ്രയേല്‍ മനഃപ്പൂര്‍വ്വം അനുവദിക്കുകയായിരുന്നുവെന്ന് ആരോപിച്ചത്. രഹസ്യ ശബ്ദരേഖ പുറത്തുവന്നതോടെ ഇയാള്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.


മണിക്കൂറുകള്‍ക്ക് മുന്‍പ് കൗണ്‍സിലര്‍ക്ക് പിന്നില്‍ അണിനിരന്ന ശേഷമാണ് നേതാവ് കീര്‍ സ്റ്റാര്‍മറിന് നിലപാട് തിരുത്തേണ്ടി വന്നത്. ഓണ്‍ലൈനില്‍ നടക്കുന്ന ഊഹാപോഹങ്ങള്‍ ഏറ്റെടുത്ത് ഇത് പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് അലിക്ക് ഒപ്പം നില്‍ക്കാന്‍ സ്റ്റാര്‍മര്‍ നേരത്തെ നിരത്തിയ ന്യായീകരണം.


എന്നാല്‍ വിവാദം ആളിക്കത്തിയതോടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ പിന്തുണ റദ്ദാക്കാന്‍ ലേബര്‍ നിര്‍ബന്ധിതമായി. ലങ്കാഷയര്‍ ലേബര്‍ പാര്‍ട്ടി യോഗത്തിലാണ് ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ കുറിച്ച് അസര്‍ അലി വിവാദ പ്രസ്താവനകള്‍ നടത്തിയത്. സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ അനുവദിക്കുന്നത് വഴി ഗാസയില്‍ യുദ്ധം നടത്താനുള്ള കാരണം കണ്ടെത്തുകയായിരുന്നു ഇസ്രയേലെന്ന് അലി ആരോപിച്ചു.


അലിയുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സ്റ്റാര്‍മര്‍ പ്രതിസന്ധിയിലായത്. സെമറ്റിക് വിരുദ്ധ പ്രസ്താവന നടത്തിയ മിഡില്‍സ്ബറോയിലെ ലേബര്‍ എംപി ആന്‍ഡി മക്‌ഡൊണാള്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത് മാധ്യമങ്ങളാണെന്ന് അലി കുറ്റപ്പെടുത്തിയിരുന്നു.


പ്രസ്താവനകള്‍ അനുചിതമാണെന്ന് അലി പിന്നീട് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ലേബര്‍ പാര്‍ട്ടി ജൂതവിരുദ്ധ സംഘമാണെന്ന ആരോപണം ശക്തമാക്കാന്‍ ഈ സംഭവം വഴിയൊരുക്കുമെന്ന് വ്യക്തമായതോടെയാണ് സ്റ്റാര്‍മര്‍ മറുകണ്ടം ചാടിയത്.

തെരഞ്ഞെടുപ്പ് അടുത്തുവരവേ ജൂതവിരുദ്ധ പ്രസ്താവനകള്‍ തിരിച്ചടിയാവുമെന്നു കണ്ടാണ് ലേബർ പാര്‍ട്ടിയുടെ കടുത്ത നടപടികള്‍.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions