നാട്ടുവാര്‍ത്തകള്‍

'കില്ലര്‍ സ്‌ക്വാഡുകള്‍'ക്ക് കിട്ടേണ്ടത് തൂക്കുകയര്‍

മനുഷ്യ മനഃസാക്ഷിയെ നടുക്കി കേരളത്തില്‍ കൊല തൊഴിലാക്കി മാറ്റിയവര്‍ക്ക്‌ എന്തുകൊണ്ട് തൂക്കുകയര്‍ നല്‍കിക്കൂടാ? വാടക കൊലയാളികളുടെ രാഷ്ട്രീയ അരുംകൊലകള്‍ക്കു അറുതിവരുത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. കൊല തൊഴിലായി സ്വീകരിച്ചവര്‍ക്ക്‌ തൂക്കുകയര്‍ കിട്ടുമെന്ന സ്ഥിതിയുണ്ടാവണം, അങ്ങനെ മാത്രമേ അടുത്ത തലമുറ ഈ തൊഴില്‍ മേഖലയിലേയ്ക്ക് എത്താതിരിക്കൂ.

ക്വട്ടേഷന്‍ കില്ലര്‍ സ്‌ക്വാഡുകള്‍ക്ക് ഇപ്പോഴത്തെ പോലെ ജീവപര്യന്തമോ ഇരട്ട ജീവപര്യന്തമോ കിട്ടിയാലും രാഷ്ട്രീയ- ഭരണ തണലില്‍ അവരൊക്കെ ജയിലില്‍ ആഡംബര ജീവിതം നയിക്കുകയും തങ്ങളുടെ 'തൊഴില്‍' ജയിലിനുള്ളില്‍ നിന്ന് തന്നെ തുടര്‍ന്നും ഓപ്പറേറ്റ് ചെയ്തുകൊണ്ടുമിരിക്കും. കൊല തൊഴിലാളികളെ ഭരണകക്ഷി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കുന്നത് അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല. തങ്ങള്‍ ചെയ്യിച്ച കൊലപാതകത്തിന്റെ രഹസ്യം പുറത്തുവരാതിരിക്കാനുള്ള കൂടിക്കാഴ്ചകളാണത്. പരോളില്‍ ഇറക്കുന്നതും കല്യാണം നടത്തുന്നതുമെല്ലാം കൊലത്തൊഴിലാളികളുടെ നാവിനെ ഭയമുള്ളതു കൊണ്ടാണ്.


ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പിടിയിലായതു മുതല്‍ ജയിലിലും പരോളിലും അനുഭവിച്ചുവരുന്ന സുഖ സൗകര്യങ്ങള്‍ ജനത്തിന് മുന്നിലുണ്ട്. ഇരട്ട ജീവപര്യന്തം ലഭിച്ച മുഖ്യ പ്രതികള്‍ കൊലപാതകങ്ങള്‍ കാലങ്ങളായി തൊഴിലാക്കിയവരാണ്. ജയിലില്‍ കിടക്കുന്നതിനുള്ള പണവും സൗകര്യങ്ങളും ഉറപ്പിച്ച ശേഷം കൊല നടത്തുന്നവര്‍. ഇത്തരക്കാര്‍ എത്ര വര്‍ഷം അകത്തു കിടന്നാലും തന്റെ 'കുലത്തൊഴില്‍' വിടില്ല.


ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാനായാല്‍ ക്വട്ടേഷന്‍ കൊടുത്തവരുടെയും ഗൂഡാലോചനക്കാരുടെയും പേരുകള്‍ പുറത്തുപറയേണ്ടിവരും. ക്വട്ടേഷന്‍ രാജിന് അറുതി വരുത്താന്‍ ഈയൊരു മാര്‍ഗമേ ഉള്ളൂ. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താന്‍ പോന്ന മഹാമനസ്‌കരല്ല അവര്‍. വാടക കൊലയാളി സംഘങ്ങള്‍ പെരുകാതിരിക്കണമെങ്കില്‍ നമ്മുടെ നിയമ സംവിധാനം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.


ടിപി കേസിലെ ശിക്ഷിക്കപ്പെട്ട കൊലയാളി സംഘം ആദ്യമായല്ല കൊലയും കൊലപാതക ശ്രമങ്ങളും നടത്തുന്നത്. ഇനി പുറത്തിറങ്ങിയാലും ഇത് തുടരുകയും ചെയ്യും. ജയിലിലുള്ളില്‍ ഇരുന്നു മാഫിയ പ്രവര്‍ത്തനം തുടരുന്നു എന്നത് ഇതിനു അടിവരയിടുന്നു. കില്ലര്‍ സ്‌ക്വാഡുകളുടെ നാവിന്‍ തുമ്പില്‍ തങ്ങളുടെ പേര് ഉണ്ട് എന്നതിനാല്‍ നേതാക്കള്‍ക്ക് അവരെ കൂടെ നിര്‍ത്തേണ്ടത് ആവശ്യവുമാണ്. അതുകൊണ്ടാണ് എല്ലാ സുഖ സൗകര്യങ്ങളോടെയും അവരെ വാഴിക്കുന്നത്. ഈ രാഷ്ട്രീയ തണലാണ് കൊലയാളികളുടെ ഈ കൂസലില്ലായ്‌മയ്‌ക്കു കാരണവും. അവിടെ സ്വന്തം ജീവന് ആപത്തുവരും എന്ന സ്ഥിതി വന്നാല്‍ മാത്രമേ അതിനു അറുതിവരൂ.

51 വെട്ടുകള്‍ വെട്ടി നിഷ്ടൂരമായി നടത്തുന്ന കൊല അത്യപൂര്‍വങ്ങളില്‍ അപൂര്‍വ്വമല്ലാതെ മറ്റെന്താണ്? നാട്ടില്‍ നവോത്ഥാനം കൊണ്ടുവരുന്നവര്‍ എന്ന് വീമ്പിളക്കുന്നവരാണ് വാടക കൊലയാളികളുടെ ഏറ്റവും വലിയ യജമാനന്മാര്‍ എന്നതാണ് ശ്രദ്ധേയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജനതയ്ക്കു അവര്‍ നല്‍കുന്ന 'നവോത്ഥാനം' ആണ് 'കില്ലര്‍ സ്‌ക്വാഡുകള്‍'. അതിനെ ഉന്മൂലനം ചെയ്യാന്‍ തൂക്കുകയര്‍ തന്നെ വേണം.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions