നാട്ടുവാര്‍ത്തകള്‍

പ്രണയവിവാഹത്തിന്റെ 15ാം നാള്‍ യുവതി മരിച്ച സംഭവത്തില്‍ എട്ടു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15ാം നാള്‍ നവ വധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച കേസില്‍ എട്ടു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ വിപിന്‍ (28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സോന ഭവനില്‍ സോന (22) മരിച്ച കേസിലാണ് വിപിന്‍ അറസ്റ്റിലായ്.

കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. 15ാം ദിവസം സോന ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.

സ്ത്രീധനം ആവശ്യപ്പെട്ടു ശാരീരികവും മാനസികവുമായി സോനയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തെ പ്രണയ ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 15ാം ദിവസമാണ് ഭര്‍ത്താവ് ഉറങ്ങിയ അതേ മുറിയില്‍ ഫാനില്‍ സോന തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുമാസത്തിന് ശേഷം ഇപ്പോള്‍ വിപിന്‍ അറസ്റ്റിലായിരിക്കുകയാണ്.

പ്രണയ വിവാഹമായിരുന്നെങ്കിലും വിപിന്‍ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ ഉപദ്രവിച്ചതിലുള്ള വിഷമം മൂലം ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്നു. ഉറങ്ങിയതിനാല്‍ സോനയുടെ മരണം അറിഞ്ഞില്ലെന്നാണ് വിപിന്‍ പറയുന്നത്.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions