യു.കെ.വാര്‍ത്തകള്‍

ഹംബര്‍സൈഡിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു

ലണ്ടന്‍: ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഹംബര്‍സൈഡിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 46കാരനായ ഒരു പുരുഷനെയും, 23കാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

'ലെഗസി ഫ്യൂണറല്‍ ഡയറക്റ്റേസ്' എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങള്‍ ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാരുടെ ബ്രാഞ്ചുകളിലൊന്നില്‍ നിന്ന് ഹള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

ലെഗസി ഫ്യൂണറല്‍ ഹോമിന്റെ കേന്ദ്രങ്ങളില്‍ മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ലെഗസി ഹോമിന്റെ ഹേസില്‍ റോഡിലുള്ള കേന്ദ്രം പൂട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തത്.

സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ തോം മക്ലൗഗ്ലിന്‍ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഫോണ്‍ ലൈന്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് ഹള്‍ സിറ്റിയില്‍ ഹേസില്‍ റോഡിലും അന്‍ലാബി റോഡിലും ബെവര്‍ലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions