നാട്ടുവാര്‍ത്തകള്‍

പൊന്നാനി കപ്പലില്‍ ബോട്ടിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

പൊന്നാനി: കപ്പലില്‍ ബോട്ടിടിച്ച് രണ്ടുപേരെ കാണാതായ സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം തൃശൂരിലെ ഇടക്കഴിയൂര്‍ ഭാഗത്ത് നിന്നും കണ്ടെത്തി. പൊന്നാനി സ്വദേശികളായ ഗഫൂര്‍, സലാം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തൃശൂരിലെ ഇടക്കഴിയൂര്‍ ഭാഗത്ത് പടിഞ്ഞാറ് കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ സ്വദേശമായ പൊന്നാനിയിലേക്ക് കൊണ്ടുപോകും. ആറു മത്സ്യത്തൊഴിലാളികളുമായി പോയ ഇസ്‌ളാഹ് എന്ന മത്സ്യബന്ധനബോട്ട് സാഗര്‍ യുവരാജ് എന്ന കപ്പലിലാണ് ഇടിച്ചത്.

ചാവക്കാട് മുനമ്പില്‍ നിന്നും 32 എയറോനോട്ടിക്കല്‍ മൈല്‍ അകലെ അപകടയായിരുന്നു അപകടം. ബോട്ട് കപ്പലിന്റെ അടിയില്‍ കുരുങ്ങിപ്പോയതായിട്ടാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു.

ബോട്ടിലുണ്ടായിരുന്നത് ആറു തൊഴിലാളികളും കടലില്‍ പെട്ടുപോയിരുന്നു. ഇവരില്‍ നാലുപേരെ കപ്പല്‍ ജീവനക്കാര്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഗഫൂറിനെയും സലാമിനെയും കണ്ടെത്താനായിരുന്നില്ല. തീരത്തോടു ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് മുന്നേറ്റം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions