സിനിമ

സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ഷാരൂഖ് ആശുപത്രി വിട്ടു

സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ആശുപത്രി വിട്ടു. അഹമ്മദാബാദില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാനെ മത്സരത്തിന് ശേഷമാണ് സൂര്യാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ് ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു.

എന്നാല്‍ സീരിയസല്ലാതിരുന്ന സാഹചര്യത്തില്‍ അഹമ്മദാബാദിലെ കെ.ഡി. ഹോസ്പിറ്റിലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന താരത്തെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 57 കാരനായ നടന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത പരന്നതോടെ, സര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം ആരാധകര്‍ തടിച്ചുകൂടി, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിപ്പിക്കേണ്ടിയും വന്നിരുന്നു.

ഷാരൂഖ് ഖാന്‍ ചൊവ്വാഴ്ച അഹമ്മദാബാദില്‍ തന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ടീമിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന ക്വാളിഫയര്‍ 1ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കെകെആര്‍ തങ്ങളുടെ നാലാമത്തെ ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions