നാട്ടുവാര്‍ത്തകള്‍

സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട അടക്കം തോറ്റത് ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനഹിതത്തെ നിസാരമായി കണ്ട ബിജെപിയുടെ കേന്ദ്രമന്ത്രിമാരില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജുന്‍ മുണ്ടയുമടക്കം 14 പേര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. മോദിയുടെ ഭൂരിപക്ഷം ,ഊന്നു ലക്ഷത്തോളം കുറയുകയും ചെയ്തു.

അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കഴിഞ്ഞ തവണ രാഹുലിനെ തോല്‍പ്പിച്ചത് മുതല്‍ നിലത്തൊന്നുമായിരുന്നില്ല സ്മൃതി ഇറാനി.

ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തിള്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു. രാഹുലിനെ അവര്‍ പല അവസരത്തിലും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

അമേഠി തന്നെ എല്ലാക്കാലവും ജയിപ്പിക്കും എന്നായിരുന്നു അവരുടെ ആത്മവിശ്വാസം. കിഷോരി ലാല്‍ ശര്‍മയെ ഗാന്ധികുടുംബത്തിന്റെ അടുക്കളക്കാരന്‍ എന്നുവരെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. അതിനെല്ലാമുള്ള ചുട്ട മറുപടിയാണിത്.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേര്‍ക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്ട്രോണിക് - ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും രക്ഷപ്പെട്ടില്ല.

കര്‍ഷക സമരത്തിനിടെ നടന്ന ലംഖിംപുര്‍ ഖേരി സംഭവത്തിന്റെ പേരില്‍, ജനരോഷം നേരിടേണ്ടിവന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് സമാജ്‌വാദി പാര്‍ട്ടിയിലെ ഉത്കര്‍ഷ് വര്‍മയോടാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാളിചരണ്‍ മുണ്ടയോട് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഝാര്‍ഖണ്ഡില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

സ്മൃതി ഇറാനി (അമേഠി), അര്‍ജുന്‍ മുണ്ട (ഖുന്തി), അജയ് മിശ്ര തേനി (ലംഖിപുര്‍ ഖേരി), കൈലാഷ് ചൗധരി (ബാര്‍മര്‍), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), സുഭാസ് സര്‍ക്കാര്‍ (ബങ്കുര), എല്‍. മുരുഗന്‍ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച് ബഹാര്‍), സഞ്ജീവ് ബല്യാണ്‍ (മുസാഫര്‍നഗര്‍), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശല്‍ കിഷോര്‍ (മോഹന്‍ലാല്‍ ഗഞ്ച്), ഭഗ്‌വന്ത് ഖൂബ (ബിദാര്‍), രാജ് കപില്‍ പാട്ടീല്‍ (ഭിവാണ്‍ഡി).

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions