ആരോഗ്യം

യുകെയില്‍ കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച; 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍



യുകെയില്‍ കാന്‍സര്‍ രോഗികളും മരണങ്ങളും കുതിച്ചുയരുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നു. രാജ്യത്തു കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച ഉണ്ടാകുന്നു എന്നാണ് കണ്ടെത്തല്‍. 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 100,000-ലേറെ രോഗികള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത് എ&ഇയില്‍ വെച്ചെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ ആണ് പുറത്തുവന്നത്. ഈ അവസ്ഥയില്‍ രോഗം സ്ഥിരീകരിക്കുമ്പോഴേക്കും ഇത് മൂര്‍ച്ഛിച്ച് ചികിത്സ അസാധ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഈ ഘട്ടത്തില്‍ ചികിത്സയ്ക്ക് ചെലവേറുകയും, ചികിത്സ ബുദ്ധിമുട്ടാകുകയും, രക്ഷപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും.

ജിപിമാരുടെ സേവനങ്ങളിലെ അതൃപ്തി റെക്കോര്‍ഡ് കീഴടക്കുകയും, ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരികയും ചെയ്യുമ്പോള്‍ രോഗികള്‍ക്ക് ഡോക്ടറെ നേരിട്ട് കാണുന്നത് ബുദ്ധിമുട്ടുള്ള കാര്യമായാണ് മാറുന്നത്. ഈ സ്ഥിതി അസ്വീകാര്യമാണെന്ന് കാന്‍സര്‍ റിസേര്‍ച്ച് യുകെ പറയുന്നു. രോഗത്തെ തോല്‍പ്പിക്കാനുള്ള രോഗികളുടെ സാധ്യതയെ ഇത് ബാധിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കുന്നു.

എ&ഇയില്‍ വെച്ച് കാന്‍സര്‍ സ്ഥിരീകരിക്കുന്നത് രോഗത്തിന് എതിരായ ദേശീയ നിലപാടുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന സൂചനയാണ് നല്‍കുന്നതെന്ന് ക്യാച്ച് അപ്പ് വിത്ത് കാന്‍സര്‍ ക്യാംപെയിന്‍ ചൂണ്ടിക്കാണിച്ചു. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ കുടുംബ ഡോക്ടര്‍മാര്‍ കാന്‍സര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയാണ് പതിവ്.

എന്നാല്‍ രോഗം കൂടി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്താനാണ് പല രോഗികളും നിര്‍ബന്ധിതരാകുന്നത്. കാന്‍സര്‍ നേരത്തെ തിരിച്ചറിയേണ്ടത് ചികിത്സയില്‍ സുപ്രധാനമാണ്. വളരെയേറെ ആളുകള്‍ക്കാണ് രോഗം തിരിച്ചറിയാന്‍ കാലതാമസം നേരിടുന്നത്, ലക്ഷണങ്ങള്‍ ഗുരുതരമായി മാറുമ്പോള്‍ എ&ഇയില്‍ എത്തുന്നതോടെ മാത്രമാണ് കാന്‍സര്‍ അറിയുന്നത്. ഇത് ചികിത്സയെ ബാധിക്കും, കാന്‍സര്‍ റിസേര്‍ച്ച് യുകെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേല്‍ മിച്ചല്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയും എന്‍എച്ച് എസിലെ കൊടുമുടി പോലെയായ കാത്തിരിപ്പ് പട്ടികയും കാന്‍സര്‍ ചികിത്സയ്ക്ക് തിരിച്ചടിയാവുന്നുണ്ട്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions