ഇമിഗ്രേഷന്‍

കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബര്‍മിംഗാമില്‍; പിന്നില്‍ മാഞ്ചസ്റ്ററും കവന്‍ട്രിയും

ഇഗ്ലണ്ടില്‍ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്നത് ബര്‍മിംഗ്ഹാമില്‍. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തിലധികം പേരാണ് കുടിയേറിയത്. 4,62,000 പേര്‍ വിദേശത്തേക്ക് പോവുകയും ചെയ്തു. അതായത് നെറ്റ് ഇമിഗ്രേഷന്‍ 6,22,000 എന്നര്‍ത്ഥം.

ഇവിടം വിട്ടുപോയവരേക്കാള്‍, 24,500 പേരാണ് അധികമായി താമസിക്കാന്‍ എത്തിയത്. തൊട്ടു പിന്നാലെ നെറ്റ് എമിഗ്രേഷന്‍ 18,078 മായി മാഞ്ചസ്റ്റര്‍ ഉണ്ട്. കവന്‍ട്രി (15,538), ന്യൂഹാം (14,292), ലെസ്റ്റര്‍ (13,588), ഷെഫീല്‍ഡ് (13,141) എന്നിങ്ങനെയാണ് തൊട്ടു പിന്നിലുള്ള നഗരങ്ങള്‍. ഗ്രാമീണ മേഖലകളില്‍ നെറ്റ് ഇമിഗ്രേഷന്‍ കുറവായിരുന്നു. മാത്രമല്ല ലിങ്കണ്‍ഷയറിലെ സൗത്ത് ഹോളണ്ടില്‍, കുടിയേറ്റക്കാരെക്കാള്‍ കൂടുതല്‍ ഇവിടം വിട്ടു പോയവരാണ്. ഇവിടേക്ക് വിദേശങ്ങളില്‍ നിന്നെത്തിയവരേക്കാള്‍ 136 പേര്‍ അധികമായി ഇവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക്കുടിയേറി.

ജനസംഖ്യാനുപാതത്തില്‍, കുടിയേറ്റം ഏറെ വ്യതിയാനങ്ങള്‍ വരുത്തുന്നത് ഗ്രാമീണ മേഖലകളേക്കാള്‍ കൂടുതലായി നഗര മേഖലകളിലാണ്. ഇത് ഏറ്റവുമധികം പ്രകടമാകുന്നത് മിഡില്‍സ്ബറോയിലാണ്. 1400 പേര്‍ ഇവിടം വിട്ട് വിദേശത്ത് ചേക്കേറിയപ്പോള്‍, 8200 പേരാണ് ഇവിടേക്ക് വന്നത്. അതായത് 6,800 പേര്‍ അധികമായി വന്നു. ഏതാണ്ട് 1,52,000 മാത്രം ജനസംഖ്യയുള്ള ഇവിടെ ഇപ്പോള്‍ ജീവിക്കുന്നവ 23 പേരില്‍ ഒരാള്‍ (4.4 ശതമാനം) വിദേശത്തു നിന്നും കഴിഞ്ഞവര്‍ഷം കുടിയേറിയവരാണ്.

കവന്‍ട്രിയില്‍ മൊത്തം ജനസംഖ്യയുടെ 4.3 ശതമാനം കഴിഞ്ഞ വര്‍ഷം വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണെങ്കില്‍ ന്യൂഹാമില്‍ ജനസംഖ്യയുടെ 3.9 ശതമാനം ഇത്തരക്കാരാണ്.ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍, ബ്രിട്ടീഷുകാര്‍ക്കായി ഉള്ള തൊഴില്‍ പരിശീലന പദ്ധതി വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

സ്‌കില്‍സ് ഇംഗ്ലണ്ട് എന്ന പുതിയ ബോഡി കേന്ദ്ര- പ്രാദേശിക ഭരണകൂടങ്ങളെയും, വ്യവസായ- വാണിജ്യ സ്ഥാപനങ്ങളെയും ട്രേഡ് യൂണിയനുകളെയും, പരിശീലകരെയും ഒരുമിപ്പിച്ച് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ ഏതൊക്കെയെന്ന് വിശകലനം ചെയ്യും. ദുര്‍ബലമായ മേഖലകളില്‍ പരിശീലനം നല്‍കി നൈപ്യുണികള്‍ മെച്ചപ്പെടുത്തും. വിദേശത്തു നിന്നും ആളുകളെ നിയമിക്കുന്ന സ്ഥാപനങ്ങളെ താന്‍ വിമര്‍ശിക്കുകയില്ലെന്നും, ആരോഗ്യ മേഖലയില്‍ ഉള്‍പ്പടെ കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകളെ താന്‍ വിലകുറച്ച് കാണുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റം എന്നും രാജ്യ ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions