നാട്ടുവാര്‍ത്തകള്‍

ജയരാജന്റെ പുസ്തകം പിണറായിക്കുള്ള മറുപടി

പി. ജയരാജന്റെ ' കേരളം മുസ്ലിം രാഷ്ട്രീയം,​ രാഷ്ട്രീയ ഇസ്ലാം ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി കടുത്ത വര്‍ഗീയവാദിയും മതഭീകരത വളര്‍ത്തുന്ന ആളുമാണെന്നാണ് ജയരാജന്റെ അഭിപ്രായം. ഇതടക്കം മദനിയുടെ കേരള സമൂഹത്തിലെ അപകടകരമായ എല്ലാ പ്രവൃത്തികളും ജയരാജന്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രകാശനത്തിന് മുമ്പ് തന്നെ പുസ്തകം വിവാദത്തിലായി.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനായ മദനിയുമായി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ വേദി പങ്കിടുകയും മദനിയെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന് പി.ഡി.പി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മദനിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള ജയരാജന്റെ പുസ്തകം പിണറായി തന്നെ പ്രകാശനം ചെയ്തത്.

ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു തന്നെ ന്യായീകരിക്കുന്നു. അതിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്ന് പിണറായി വിജയന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച ശേഷം പറഞ്ഞു.

ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളൂ എന്നും പുസ്തകത്തിലെ വിലയിരുത്തല്‍ ഏറെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്,​എസ് മോഡലില്‍ മദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് പി.ജയരാജന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് വിവാദമായിരുന്നു. ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ് ആര്‍.എസ്. എസ് മോഡലില്‍ കേരളത്തില്‍ മുസ്ലിം തീവ്രവാദം വളര്‍ന്നതെന്നാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചെന്നും അതി വൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധിനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ജയരാജന്‍ പറയുന്നു.

1990ല്‍ ആര്‍.എസ്.എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐ.എസ്.എസ്)​ രൂപീകരിച്ചത് മദനിയുടെ നേതൃത്വത്തിലാണ്. ഐ,​എസ്.എസിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധ പരിശീലനവും നല്‍കിയെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

മദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്‌കര്‍ ഇ-ത്വയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത് എന്ന ഗുരുതരമായ ആരോപണവും ജയരാജന്‍ ഉന്നയിക്കുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങള്‍ വന്നെന്നും ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. രാജ്യത്ത് മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

ജയരാജന്റെ പുസ്തകം കത്തിച്ച് ആണ് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കോഴിക്കോട്ട് പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.

'മദനി ആരാണെന്നറിയാമോ? വേണ്ടാ വേണ്ടാ ജയരാജാ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പിഡിപിയുടെ പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനംചെയ്തത്.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions