യു.കെ.വാര്‍ത്തകള്‍

യുകെയിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; യാത്രാ തടസത്തിനും വൈദ്യുതി മുടങ്ങാനും സാധ്യത

യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസത്തോളം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച വരെ മോശം കാലാവസ്ഥ തുടരും. പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തും യാത്രാ തടസ്സം നേരിടും. പല ഭാഗത്തും വൈദ്യുതി മുടങ്ങും.

തിങ്കളാഴ്ച 9 മണിവരെ യെല്ലോ വാണിങ് തുടരും. വെയില്‍സിലെ ഭൂരിഭാഗം പ്രദേശത്തും സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകും. ഈ ആഴ്ചാവസാനം വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളില്‍ ഏകദേശം അഞ്ചു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയും വെള്ളപ്പൊക്കവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സരാഘോഷത്തെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

ശക്തമായ കാറ്റും മഴയും ബോള്‍ട്ടന്‍, സൗത്ത് ആന്‍ഡ് നോര്‍ത്ത് മാഞ്ചസ്റ്റര്‍, സ്റ്റാലിബ്രിഡ്ജ് എന്നിവിടങ്ങളെ ബാധിച്ചു. തുടര്‍ച്ചയായി മഴ നിന്നത് ഇവിടെ വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു.

വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കനത്ത മഴ ജനജീവിതം ദുരിതത്തിലാക്കി. പലരും വീടുകളില്‍ കുടുങ്ങി.ചിലരുടെ വാഹനം വെള്ളത്തിലായി. ബോള്‍ട്ടനിലും സ്‌റ്റോക്ക്‌പോര്‍ട്ടിലും വിഗണിലും ഉണ്ടായത് ഗുരുതര പ്രതിസന്ധി. പുതുവത്സര തലേന്നു തുടങ്ങി രണ്ടു ദിവസം നിന്ന മഴ ചെഷയറിലും ലങ്കാഷെയറിലും ബാധിച്ചു. പല റോഡുകളും ഗതാഗത തടസ്സം മൂലം പ്രതിസന്ധിയിലായി.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ചില വീടുകളില്‍ ചിലത് ഒഴിപ്പിച്ചു. റോഡുകളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. ചിലരുടെ കാറുകള്‍ മുങ്ങിയ നിലയിലാണ്. നാനൂറോളം വീടുകള്‍ക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നെങ്കിലും ഗുരുതര സാഹചര്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വടക്കന്‍ ഇംഗ്ലണ്ടിലെ ട്രെയിന്‍ ഓപ്പറേറ്റര്‍മാരോട് യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions