യു.കെ.വാര്‍ത്തകള്‍

പുതിയ പരിസ്ഥിതി നയങ്ങള്‍: 2025ല്‍ പെട്രോള്‍- ഡീസല്‍ വില ഉയരും

ലണ്ടന്‍: പുതിയ പരിസ്ഥിതി നയങ്ങള്‍ 2025ല്‍ നടപ്പില്‍ വരുന്നതോടെ രാജ്യത്തു പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. പുനരുപയോഗം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി ചെയ്ത ചില ക്രമീകരണങ്ങള്‍ പെട്രോളും ഡീസലും ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ധനവ് ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ധനവ് പമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ഉറപ്പാണ്.

2024 ഡിസംബറില്‍ തന്നെ ഇന്ധന വിലയില്‍ വര്‍ധനവ് ആരംഭിച്ചിരുന്നു. ഡിസംബര്‍ ആരംഭത്തില്‍ അണ്‍ലെഡഡ് പെട്രോള്‍ ലിറ്ററിന് 135.6 പെന്‍സ് ഉണ്ടായിരുന്നത് മാസം അവസാനമായപ്പോഴേക്കും 136.4 പെന്‍സ് ആയിരുന്നു. ഡീസല്‍ വിലയും ലിറ്ററിന് 141.6 പെന്‍സില്‍ നിന്നും കൂടി 142.7 പെന്‍സില്‍ എത്തിയിരുന്നു. 2024ല്‍ ഇന്ധനവിലയുടെ കാര്യത്തില്‍ പൊതുവെ ദൃശ്യമായ പ്രവണതയില്‍ നിന്നും വിഭിന്നമായിരുന്നു ഇത്. പൊതുവില്‍ നോക്കിയാല്‍ 2024 ല്‍ ഇന്ധന വിലയില്‍ കുറവ് ഉണ്ടാവുകയായിരുന്നു.

2025 ജനുവരി ഒന്നു മുതല്‍ അണ്‍ലെഡഡ് പെട്രോളിലും (ഇ 10), ഡീസലിലും (ബി 7) റിന്യൂവബിള്‍ ഇന്ധനത്തിന്റെ അനുപാതം വര്‍ധിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഇന്ധനത്തിന്റെ ഘടനയില്‍ വ്യത്യാസം വരുത്തുകയില്ലെങ്കിലും, റീട്ടെയ്ലുകാര്‍ക്ക് ഇന്ധനം ലഭിക്കുന്ന ഹോള്‍സെയില്‍ വിലയില്‍ യഥാക്രമം 0.30 പെന്‍സിന്റെയും 0.40 പെന്‍സിന്റെയും വര്‍ധനവുണ്ടാക്കും എന്ന് ജി ബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, 60 ലിറ്റര്‍ ടാങ്കുള്ള വലിയ വാഹനങ്ങള്‍ക്ക് ടാങ്ക് നിറയ്ക്കാന്‍ ഇനിമുതല്‍ 24 പൗണ്ട് അധികമായി നല്‍കേണ്ടി വരും.

  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions