യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് ജീവനക്കാര്‍ ദിവസം നേരിടുന്നത് 2000 അതിക്രമങ്ങളും മോഷണങ്ങളും!


ബ്രിട്ടനിലെ റീട്ടെയില്‍ ഷോപ്പുകളെ ആശങ്കയിലാഴ്ത്തി അതിക്രമങ്ങളും മോഷണങ്ങളും പെരുകുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിന്റെ കുറവാണ് അതിക്രമങ്ങള്‍ കുതിച്ചുയരാന്‍ കാരണമെന്ന് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു. റീട്ടെയില്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, മോഷണങ്ങളും റെക്കോര്‍ഡ് നിരക്കില്‍ എത്തിയതായി കണക്കുകള്‍ പറയുന്നു. ഈ നിയമരാഹിത്യം നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് റീട്ടെയില്‍ മേധാവികള്‍ ആവശ്യപ്പെട്ടു. 2023/24 സാമ്പത്തിക വര്‍ഷത്തിലെ ഓരോ ദിവസവും 2000-ലേറെ അക്രമങ്ങളാണ് ഷോപ്പ് ജീവനക്കാര്‍ നേരിട്ടതെന്ന് സര്‍വ്വെ കണ്ടെത്തിയതോടെയാണ് കൈവിട്ട് പോകുന്ന സ്ഥിതി നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നത്.

ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന പ്രശ്‌നങ്ങളെ പോലീസ് ഗുരുതരമായി കാണുന്നില്ലെന്നതിനാല്‍ ഈ സംവിധാനത്തില്‍ തന്നെ റീട്ടെയിലേഴ്‌സിന് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഷോപ്പ് ലിഫ്റ്റിംഗ് വഴി റീട്ടെയിലര്‍മാര്‍ക്ക് വരുന്ന നഷ്ടം 1.8 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.2 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നുവെന്ന് വ്യക്തമാകുമ്പോഴാണ് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാകുക.

20 മില്ല്യണ്‍ മോഷണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2001-ല്‍ തുടങ്ങിയ സര്‍വ്വെകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലെത്തിയത് ഇതിന് തെളിവാണ്. റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രണം വിട്ട് പോകുകയാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു.

സിസിടിവി, കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകള്‍, ബോഡി ക്യാമറകള്‍ എന്നിങ്ങനെ മോഷണം തടയാന്‍ 1.8 ബില്ല്യണ്‍ പൗണ്ട് ഇറക്കി ബിസിനസ്സുകള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സ്ഥിതി കൈവിട്ട് പോകുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം 'മോശം' അല്ലെങ്കില്‍ 'വളരെ മോശം' എന്നാണ് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നത്. ജീവനക്കാര്‍ ഗുരുതരമായ അക്രമം നേരിടുന്നതായി റീട്ടെയിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സ്ഥിതി. ഷോപ്പുകളിലെ ജോലി തന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് പലരും പറയുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions