യു.കെ.വാര്‍ത്തകള്‍

അധിക്ഷേപകരമായ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയെ പുറത്താക്കി കീര്‍ സ്റ്റാര്‍മര്‍

തന്റെ പദവിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിക്കുകയും മെസ്സേജുകള്‍ അയക്കുകയും ചെയ്ത ആരോഗ്യ മന്ത്രിയുടെ കസേര തെറിച്ചു. ഹെല്‍ത്ത് മിനിസ്റ്ററായ ആന്‍ഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്റേയുടെ കമന്റ് ആണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലര്‍ന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗണ്‍സിലര്‍ക്ക് തന്റെ പ്രദേശത്തെ ബിന്‍ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആന്‍ഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജര്‍ ചാര സംഘടനയിലെ അംഗങ്ങള്‍ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെക്കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെക്കുറിച്ച് വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ആന്‍ഡ്രൂ ഗ്വിനിനെ കുറിച്ചുള്ള ആരോപണങ്ങള്‍ മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗോര്‍ട്ടണിലെയും ഡെന്റണിലെയും എംപിയെ മന്ത്രിസഭയില്‍ നിന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. തെറ്റായി വിലയിരുത്തപ്പെട്ട തന്റെ അഭിപ്രായങ്ങളുടെ പേരില്‍ ഖേദിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും പാര്‍ട്ടിയും എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ നിന്ന് കസേര നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് ആന്‍ഡ്രൂ ഗ്വിന്‍ . ഇതിനു മുന്‍പ് ജനുവരിയില്‍ ട്രഷറി മന്ത്രിയായി തുലിപ് സിദ്ദിഖിനും കഴിഞ്ഞ നവംബറില്‍ ഗതാഗത സെക്രട്ടറിയായ ലൂയിസ് ഹെയ്ഗിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു

പൊതു ചുമതലകള്‍ അന്തസ്സ് പാലിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നിര്‍ബന്ധ ബുദ്ധിയുള്ള വ്യക്തിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. വാട്ട്‌സ്അപ് ഗ്രൂപ്പില്‍ വന്ന കമന്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും അറിയിച്ചു. അതേസമയം തന്റെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അഭിപ്രായങ്ങള്‍ കാരണം ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് പറയുന്നു എന്ന് ഗ്വിന്‍ വ്യക്തമാക്കി.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions