യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി

എന്‍എച്ച്എസ് ചികിത്സ ഉപേക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്നതിനു പിന്നില്‍ എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാന്‍ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതില്‍ നിന്നും തടയുന്നതിന് പിന്നില്‍ എന്‍എച്ച്എസിന്റെ തന്നെ പിഴവുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചേര്‍ന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവര്‍ത്തസജ്ജമല്ലാത്ത എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെല്‍ത്ത് കെയര്‍ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഉപയോഗിച്ച മൂന്നില്‍ രണ്ട് രോഗികളും, കെയറര്‍മാരും ചുരുങ്ങിയത് ഒരു അഡ്മിന്‍ പ്രശ്‌നമെങ്കിലും നേരിട്ടവരാണ്. ടെസ്റ്റ്, സ്‌കാന്, എക്‌സ്‌റേ പോലുള്ള ചെയ്താല്‍ ഫലത്തിനായി നെട്ടോട്ടം ഓടേണ്ടി വരുന്നതായി കാല്‍ശതമാനം രോഗികളും പറയുന്നു.

അപ്പോയിന്റ്‌മെന്റ് തീയതി കഴിഞ്ഞതിന് ശേഷം ഇതിനുള്ള ക്ഷണം ലഭിക്കുന്നതായി അഞ്ചിലൊന്ന് പേരാണ് വെളിപ്പെടുത്തുന്നത്. കിംഗ്‌സ് ഫണ്ട്, നാഷണല്‍ വോയ്‌സസ്, ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് എന്നിവര്‍ നടത്തിയ സര്‍വ്വെയിലാണ് രോഗികള്‍ ചികിത്സയ്ക്കായി എത്താതെ പോകുന്നതിന് പിന്നില്‍ ഇങ്ങനെയും ചില വിഷയങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതിനു പുറമെയാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്ന രോഗികള്‍ വരുത്തുന്ന നഷ്ടങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.

പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്.

പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി.

  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions