യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകള്‍ പൊള്ളും; കുടുംബ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന!


എനര്‍ജി ബില്ലുകള്‍ 300 പൗണ്ടിലേക്ക് താഴ്ത്തുമെന്ന ലേബര്‍ പ്രഖ്യാപനം അസ്ഥാനത്ത് ആകുന്നു. കുടുംബങ്ങളുടെ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കും. അത് കുറച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രൈസ് ക്യാപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഏറ്റവും കുറവ് ഉപയോഗമുള്ളവരുടെ ബില്ലുകളും ഇത് മൂലം ഉയരുകയാണ്.

എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍ ഒരു ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും ഒരു 85 പൗണ്ട് കൂടി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വാട്ടര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന.

ബില്ലുകള്‍ 300 പൗണ്ട് വരെ കുറയ്ക്കുമെന്നായിരുന്നു എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ലേബര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ബില്ലുകള്‍ വര്‍ധിക്കുന്നത്. ശരാശരി ഭവനങ്ങള്‍ക്ക് 255 പൗണ്ട് വരെയാണ് നിരക്ക് ഉയര്‍ന്നത്. വിന്റര്‍ ഫ്യൂവല്‍ അലവന്‍സുകള്‍ പിന്‍വലിക്കപ്പെട്ട ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ഇത് ആഘാതമാകും.

തണുത്ത കാലാവസ്ഥയും, യൂറോപ്പിലെ ഗ്യാസ് സ്റ്റോറേജ് കുറഞ്ഞതും ചേര്‍ന്നാണ് ഏപ്രില്‍ മാസത്തില്‍ എനര്‍ജി ചെലവുകള്‍ വീണ്ടും ഉയരുന്നത്. ഇതോടെ വാര്‍ഷിക ശരാശരി ബില്ലുകള്‍ 1800 പൗണ്ട് കടക്കും. എനര്‍ജി പ്രൈസ് ക്യാപ്പ് ഏപ്രിലില്‍ 1823 പൗണ്ടിലേക്ക് ഉയരുമെന്നാണ് കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ പ്രവചനം.

ഇതിനിടെ വെള്ളത്തിന്റെ ബില്ലുകള്‍ ഇനിയും കൂട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കമ്പനികള്‍ രംഗത്തെത്തി. ബ്രിട്ടനിലെ ഏറ്റവും വലിയ ജലവിതരണ കമ്പനിക്കൊപ്പമാണ് ഇവരും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions