യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടിലേക്ക്; തുടര്‍ച്ചയായി മൂന്നാം പാദത്തിലും പ്രൈസ് ക്യാപ്പ് കൂട്ടി

ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് ബില്ലുകളുടെ പെരുമഴ. വീണ്ടും എനര്‍ജി ബില്‍ ഷോക്ക് നല്‍കി റെഗുലേറ്റര്‍ ഓഫ്‌ജെം തുടര്‍ച്ചയായ മൂന്നാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 1849 പൗണ്ടിലേക്ക് ഉയരുന്ന തരത്തിലാണ് ക്യാപ്പ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിരക്ക് 6.4% വാര്‍ഷിക വര്‍ധനവാണ് സമ്മാനിക്കുന്നത്, ഏകദേശം 9.25 പൗണ്ട് പ്രതിമാസ വര്‍ധന. ഡയറക്ട് ഡെബിറ്റ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്ന കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ബില്ലുകള്‍ 159 പൗണ്ട് അധികം ചെലവ് വരുമെന്നും ഇത് സ്ഥിരീകരിക്കുന്നു. ആദ്യമായാണ് ജനുവരി ക്യാപ്പിനേക്കാള്‍ കൂടുതല്‍ ഏപ്രില്‍ ക്യാപ്പ് വര്‍ധിക്കുന്നത്. ഫിക്‌സഡ് റേറ്റ് ഡീലുകളിലുള്ള പതിനൊന്ന് മില്യണ്‍ കുടുംബങ്ങള്‍ക്ക് നിലവിലെ കാലാവധി അവസാനിക്കുന്നത് വരെ ചാര്‍ജ്ജില്‍ വ്യത്യാസം രേഖപ്പെടുത്തില്ല. എനര്‍ജി കടം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി ഓഫ്‌ജെം വെളിപ്പെടുത്തി.

അതേസമയം ഏപ്രില്‍ മാസത്തില്‍ എനര്‍ജി ബില്ലുകള്‍ക്ക് പുറമെ മറ്റ് പല ബില്ലുകളുടെയും വര്‍ധന ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായ തിരിച്ചടി സമ്മാനിക്കും. ഏപ്രില്‍ മുതല്‍ വാട്ടര്‍ ബില്ലുകള്‍ ശരാശരി 123 പൗണ്ട്, അല്ലെങ്കില്‍ 26% വാര്‍ഷിക വര്‍ധനവിന് വാട്ടര്‍ യുകെ അനുമതി നല്‍കിയിരുന്നു.

ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സുകള്‍ ഏപ്രില്‍ മുതല്‍ 4.99 ശതമാനം വര്‍ധിപ്പിക്കാനാണ് പത്തില്‍ ഒന്‍പത് ലോക്കല്‍ അതോറിറ്റികളും തയ്യാറെടുക്കുന്നത്. ബര്‍മിംഗ്ഹാം, വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, ന്യൂഹാം, ബ്രാഡ്‌ഫോര്‍ഡ്, സോമര്‍സെറ്റ്, ട്രാഫോര്‍ഡ് എന്നിവിടങ്ങളില്‍ ക്യാപ്പിനും മുകളിലാണ് കൗണ്‍സില്‍ ടാക്‌സ് ഉയരുക.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions