വിദേശം

സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്‌കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു

സമാധാന കരാര്‍ ചര്‍ച്ചയ്ക്ക് എത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയും, യുഎസ് വൈസ് പ്രസിഡന്റുമായി തമ്മിലടി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ഇതോടെ പൊളിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റുമായി ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് സെലെന്‍സ്‌കി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെയാണ് സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടത്. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിലാണ് സെലെന്‍സ്‌കിയും, ജെഡി വാന്‍സും തമ്മില്‍ വാക്‌പോര് നടന്നത്.

തന്റെ വൈസ് പ്രസിഡന്റിനെ മോശമായ രീതിയില്‍ പരിഗണിക്കുന്നതായി കുറ്റപ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് സെലെന്‍സ്‌കി മാപ്പ് പറയണമെന്ന രീതിയിലാണ് നിലപാട് എടുത്തത്. എന്നാല്‍ സെലെന്‍സ്‌കി ഇതിന് തയ്യാറായില്ല. എന്നുമാത്രമല്ല ട്രംപ് തങ്ങളുടെ ഭാഗത്ത് നിന്നാണ് സമാധാന കരാറിനായി ശ്രമിക്കേണ്ടതെന്നും ഇതിന് ശേഷം അഭിമുഖത്തില്‍ വ്യക്തമാക്കി.

ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചകളാണ് വാക്‌പോരില്‍ കലാശിച്ചത്. എന്നാല്‍ തന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് സെലെന്‍സ്‌കി. അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയില്‍ നന്ദിയുണ്ട്. പ്രസിഡന്റ് ട്രംപിനോടും, കോണ്‍ഗ്രസിനോടും നന്ദിയുണ്ട്. തുടക്കം മുതല്‍ ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ സഹായം നിങ്ങള്‍ തന്നു. ഈ യുദ്ധം അവസാനിക്കാന്‍ ഞങ്ങളെ പോലെ ആഗ്രഹിക്കുന്ന മറ്റാരും കാണില്ല. ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള യുദ്ധമാണിത്, സെലെന്‍സ്‌കി പ്രതികരിച്ചു.

സമാധാന കരാര്‍ അട്ടിമറിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ട്രംപിനോടും, സെലെന്‍സ്‌കിയോടും സംസാരിച്ചു. യുക്രൈന് അചഞ്ചലമായ പിന്തുണ വാഗ്ദാനം നല്‍കിയ സ്റ്റാര്‍മര്‍ സമാധാന കരാര്‍ നഷ്ടമാകാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്. യുഎസിന് ധാതുക്കളുടെ കരാര്‍ നല്‍കാനുള്ള പദ്ധതികള്‍ ഇരുനേതാക്കളും ഉപേക്ഷിച്ച നിലയിലാണ്. ഇത് നടപ്പായെങ്കില്‍ കൂടുതല്‍ യുഎസ് പിന്തുണ ലഭിക്കുമായിരുന്നു.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions