യു.കെ.വാര്‍ത്തകള്‍

60 ലേറെ സ്ത്രീകളെ പീഡിപ്പിച്ച ചൈനീസ് വിദ്യാര്‍ത്ഥി യുകെയില്‍ അറസ്റ്റില്‍; പീഡന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി

യുകെയില്‍ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാര്‍ത്ഥി പീഡന പരമ്പര കേസില്‍ അറസ്റ്റില്‍. ലഹരി നല്‍കിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുന്‍ഹോ സുവി (28) അറസ്റ്റിലായത്. യുകെയിലും ചൈനയിലുമാണ് 60 ലേറെ സ്ത്രീകളെ അസുന്‍ഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്നു. നിലവില്‍ 2019നും 2023നും ഇടയില്‍ ലണ്ടനില്‍ മൂന്നു യുവതികളേയും ചൈനയില്‍ ഏഴു പേരെയും ഇയാള്‍ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ പ്രതി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പ്രതിക്കെതിരെ 11 കുറ്റങ്ങള്‍ തെളിഞ്ഞു. രണ്ടു കേസുകളില്‍ ഒരാള്‍ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളേയും തിരിച്ചറിയാന്‍ പൊലീസിന് ആയില്ല. ഇതുവരെ പത്തില്‍ രണ്ടുപേരെ മാത്രമാണ് വിചാരണയുടെ ഭാഗമായി കണ്ടെത്താനായത്.

പല സ്ത്രീകളേയും മദ്യപിച്ച് ബോധം കെടുത്തിയ നിലയിലാണ് പീഡിപ്പിച്ചിട്ടുള്ളത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ സുവിന്റെ ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കളും ഒളിക്യാമറയും കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കണ്ടെടുത്തു. ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകളെ ബോധമില്ലാതെ കാണുന്നത് തനിക്കിഷ്ടമാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. പൊലീസ് 1277 വീഡിയോകളിലായി 700000 ല്‍ പരം ഫയലുകള്‍ പരിശോധിച്ചു. പ്രതിയുടെ വാര്‍ഡ്രോബില്‍ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തി.

ചൈനയില്‍ നിന്നും പിഎച്ച്ഡിക്കായി എത്തിയ വിദ്യാര്‍ത്ഥി നടത്തിയ ബലാത്സംഗങ്ങളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടന്‍. രാജ്യം കണ്ടതില്‍ വെച്ച് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ചെയ്ത ലൈംഗിക കുറ്റവാളിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇയാളുടെ അക്രമങ്ങള്‍ക്ക് ഇരയായവര്‍ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ കേസുകളില്‍ ഒന്‍പത് പേരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സോവ് ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ക്ക് പുറമെ സ്ത്രീകളുടെ വസ്തുവകകള്‍ ഒരു ട്രോഫി ബോക്‌സായി സൂക്ഷിക്കുകയും ചെയ്‌തെന്ന് ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി

സമീപകാലത്തെ ബലാത്സംഗ കുറ്റകൃത്യങ്ങളില്‍ വെച്ച് ഏറ്റവും ഭയപ്പെടേണ്ട കുറ്റവാളിയെന്നാണ് പോലീസ് സോവിനെ കണക്കാക്കുന്നത്. യുകെയില്‍ 25-ലേറെ സ്ത്രീകളും, ചൈനയില്‍ 25 സ്ത്രീകളും അക്രമത്തിന് ഇരയായെന്ന് ഇയാളുടെ കൈയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions