യു.കെ.വാര്‍ത്തകള്‍

140 മില്യണ്‍ മുടക്കി ലണ്ടനിലെ ഭവന രഹിതരുടെ പുനരധിവാസ പദ്ധതി വിവാദത്തില്‍


ലണ്ടനില്‍ വീടില്ലാത്ത, തെരുവില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. 140 മില്യണ്‍ പൗണ്ടിലധികം തുക ചെലവഴിച്ചാണ് പദ്ധതി. ലണ്ടന്‍ കൗണ്‍സിലുകളും ഉടമസ്ഥതയിലുള്ള ഹൗസിങ് കമ്പനികളും ലണ്ടനു പുറത്തേക്ക് ഭവന രഹിതരെ മാറ്റാനുള്ള നീക്കമാണ് നടത്തിയത്. ഒരു ഡസനിലേറെ കൗണ്‍സിലുകള്‍ 2017 മുതല്‍ ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളില്‍ 850 ലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകള്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി കൗണ്‍സിലുകളുടേയോ അവര്‍ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്.

ഭവനരഹിതരായ വ്യക്തികള്‍ക്ക് ആശ്വാസകരമായ നടപടി വിവാദമായി കഴിഞ്ഞു. കൗണ്‍സിലുകള്‍ വാങ്ങിയ സ്ഥലം തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളാണ്. ഇവിടെ ഭവന രഹിതരെ കൊണ്ട് പ്രശ്‌നങ്ങളുണ്ട്. ഇവിടേയ്ക്ക് മറ്റുള്ളവരെ പുനരധിവസിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായേക്കും. പിന്നോക്ക അവസ്ഥയിലുള്ളവര്‍ താമസിക്കുന്നയിടത്ത് കൂടുതല്‍ പേര്‍ കൂടി എത്തുന്നതോടെ ഇവിടെയുള്ളവര്‍ക്ക് ജീവികം കൂടുതല്‍ വെല്ലുവിളിയാകുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions