യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തും!

കൗണ്‍സില്‍ ടാക്‌സ് വര്‍ധനവിന്റെ ചൂടറിയാന്‍ സമയമായി. ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തുമെന്നാണ് വിവരം. ഗവണ്‍മെന്റ് എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതത്തിനു പുറമെയാണ് പ്രാദേശിക കൗണ്‍സിലുകളും തങ്ങളുടെ നിലനില്‍പ്പിനായി കൗണ്‍സില്‍ നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നികുതി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചത് പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് കൗണ്‍സിലുകളുടെ നീക്കം.

ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഭവനങ്ങളും പരമാവധി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകളുടെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൗണ്‍സില്‍ നികുതി പരമാവധി ഉയരുമെന്ന് ഉറപ്പായത്.

ഇംഗ്ലണ്ടിലെ 153 അപ്പര്‍-ടിയര്‍ അതോറിറ്റികളില്‍ പത്തില്‍ ഒന്‍പതും ഏപ്രില്‍ മാസത്തില്‍ 4.99% വര്‍ദ്ധന നടപ്പാക്കും. പ്രാദേശിക ഹിതപരിശോധന കൂടാതെ നടപ്പാക്കാവുന്ന പരമാവധി നികുതിയാണിത്. 4.5 ശതമാനവും, അതില്‍ കൂടുതലും നികുതി ഉയര്‍ത്തുന്ന കൗണ്‍സിലുകളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 94 ശതമാനം വരുമെന്നാണ് കണ്ടെത്തല്‍.

ഒരു ദശകത്തോളമായി നേരിടുന്ന ഫണ്ട് കട്ടിംഗ് മൂലം ഈ വര്‍ദ്ധനവുകള്‍ അനിവാര്യമാണെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. പണത്തിന്റെ ലഭ്യത ഗുരുതരമായ തോതില്‍ താഴ്ന്നതോടെ പാപ്പരാകുന്നത് ഒവിവാക്കാന്‍ ഈ നടപടി കൂടിയേ തീരുവെന്നാണ് ഇവരുടെ നിലപാട്. ബര്‍മിംഗ്ഹാം പോലെയുള്ള ചില കൗണ്‍സിലുകള്‍ തെറ്റായ നിക്ഷേപങ്ങള്‍ നടത്തിയതാണ് പാപ്പരായത്. ആറ് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ക്ക് 10% വരെ നികുതി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ലേബര്‍ ഭരിക്കുന്ന ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ന്യൂഹാം, ട്രാഫോര്‍ഡ് കൗണ്‍സിലുകളും, ലിബറല്‍ ഡെമോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, സോമര്‍സെറ്റ് കൗണ്‍സിലുകളുമാണ് വമ്പന്‍ വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions