യു.കെ.വാര്‍ത്തകള്‍

അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്

അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹോം ഓഫീസിന്റെ നിര്‍ദ്ദേശം. വര്‍ക്കര്‍ വിസ നല്‍കുന്നതിനുണ്ടായ വര്‍ദ്ധനവിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ല്‍ ആദ്യം ഉദ്ദേശിച്ചതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കാനുണ്ടായ കാരണം ഹോം ഓഫീസ് ഇനിയും വിശദീകരിച്ചിട്ടില്ല. സ്‌കില്‍ഡ് വിസ റൂട്ടില്‍ മാറ്റമുണ്ടായാല്‍ അതെങ്ങനെ ബാധിക്കുമെന്നതില്‍ കൃത്യമായ പഠനവും നടത്തിയിട്ടില്ല. ഇതില്‍ വ്യക്തത വരുത്താന്‍ ഡാറ്റകള്‍ പ്രയോജനപ്പെടുത്തും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസ റൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എന്‍എഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം വിസ കാലാവധി കഴിയും മുമ്പായി വിസ ഉടമകളുടെ വ്യക്തിഗത സാഹചര്യങ്ങളും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് നല്‍കണം.

വ്യക്തിഗത റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. എന്‍എഒയുടെ പല നിര്‍ദ്ദേശങ്ങളും ഇതിനകം തന്നെ നടപ്പാക്കാന്‍ തുടങ്ങിയതായി ഹോം ഓഫീസ് വക്താവ് അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം ഉള്‍പ്പെടെ ഇതിലുണ്ട്.

വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രീതി കുറച്ച് കുടിയേറ്റം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി സ്‌കില്‍ഡ് വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുമ്പോഴും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരും. വിദേശതൊഴിലാളികളോടുള്ള വീസ നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഹോം ഓഫീസ്.

  • മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍
  • അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന രണ്ട് 24 മണിക്കൂര്‍ ട്യൂബ് പണിമുടക്കുകള്‍ പിന്‍വലിച്ചു
  • യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ചെലവ് 100 പൗണ്ട്‌ കടക്കും
  • കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം
  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions