യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ടീച്ചേഴ്‌സ്, ലോറി ഡ്രൈവര്‍, പോലീസ്, ക്ലീനര്‍ ജോലികള്‍ക്ക് മികച്ച സാധ്യത

ബ്രിട്ടനില്‍ പൊതുവേ കുടിയേറ്റക്കാര്‍ നഴ്‌സിംഗ് മേഖലകളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു ചില മേഖലകളിലും ബ്രിട്ടന് ജോലിക്കാരുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ജോലിക്കാര്‍ വന്‍തോതില്‍ രാജിവെച്ച് പോകുന്ന 'ദി ഗ്രേറ്റ് റസിഗ്നേഷന്‍' ട്രെന്‍ഡാണ് ബ്രിട്ടനിലും സാരമായി ബാധിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുമ്പോഴും ചില കരിയറുകള്‍ തെരഞ്ഞെടുക്കുന്നത് എളുപ്പം ജോലി നേടാന്‍ സഹായിക്കും. സ്‌കില്‍ഡ്, സ്‌പെഷ്യലൈസ് ജോലികളല്ല ഇവയെന്നതാണ് ഇതില്‍ സവിശേഷമായ കാര്യം.

ടീച്ചിങ് പ്രൊഫഷനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് 50 ശതമാനത്തോളം മാത്രമാണ് നടക്കുന്നത്. ഫിസിക്‌സിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതല്‍. ഉത്തരവാദിത്വം ഏറിയതും, വരുമാനം കുറഞ്ഞതുമാണ് ഈ പ്രൊഫഷണിലേക്ക് ജോലിക്കാരുടെ ഒഴുക്ക് കുറച്ചത്.

രാജ്യത്ത് ചരക്കുനീക്കം നടത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് വലിയ ആവശ്യമുണ്ട്. എന്നാല്‍ റോഡില്‍ കൂടുതല്‍ സമയം ചെലവാക്കുന്നതും, വീട്ടില്‍ നിന്നും അകന്ന് നില്‍ക്കുന്നതും, ശാരീരിക അധ്വാനം വേണ്ടിവരുന്നതുമാണ് ഈ ജോലിയുടെ ആകര്‍ഷണീയത കുറയ്ക്കുന്നത്.

സാഹസവും, സ്ഥിരതയും, ഡ്യൂട്ടി ചെയ്യാനുള്ള താല്‍പര്യവും വേണ്ടിവരുന്ന സായുധ സേനക ജോലിക്കും ഇപ്പോള്‍ റിക്രൂട്ടുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ബ്രിട്ടന്റെ സൈന്യത്തില്‍ ഇപ്പോള്‍ 2 ലക്ഷം പേരുടെ കുറവുണ്ട്. സായുധ സേനകളുടെ ശമ്പളം 2011 മുതല്‍ 1.9 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്.
പോലീസ് സേനകളിലും ജോലിക്കാരെ കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. പൊതുജനങ്ങളുടെ വിമര്‍ശനം നേരിടുന്നതും, ഉയരുന്ന ക്രൈം റേറ്റും, ജോലിയിലെ സമ്മര്‍ദവുമാണ് ഇതിലേക്ക് വരാന്‍ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്.

17 ശതമാനം പ്രൈവറ്റ് കുടുംബങ്ങളും ക്ലീനര്‍മാരെ ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ ഡിമാന്‍ഡ് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌പെഷ്യലൈസ്ഡ് കൊമേഴ്‌സ്യല്‍ ക്ലീനിംഗ് സര്‍വ്വീസ് ഡിമാന്‍ഡും ഉയരുകയാണ്. ക്ലീനിംഗ് ഇന്‍ഡസ്ട്രി വന്‍തോതില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ആവശ്യത്തിന് ക്ലീനര്‍മാരെ കിട്ടാനില്ല.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions