യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ ഷോക്ക്! സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും!


ഏപ്രില്‍ എത്തിയതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആഘാതം സമ്മാനിച്ചു സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും. സകല ബില്ലുകളും ഉയരുന്ന മാസം കൂടിയാണിത്. ഒപ്പം നികുതികളും ഉയരും. ഇക്കുറി എനര്‍ജി ബില്‍ മുതല്‍ വെള്ളം, കാര്‍ ടാക്‌സ്, ടിവി ലൈസന്‍സ് എന്നുവേണ്ട ബില്ലുകള്‍ക്കൊപ്പം ഗവണ്‍മെന്റിന്റെ വക നികുതികളും വര്‍ദ്ധിപ്പിക്കുന്നതിന്റെ തിരിച്ചടിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.

പല ചെലവുകള്‍ ഒരേ സമയം ഉയരുന്നതിനാല്‍ ഏപ്രില്‍ മാസത്തിലെ ഈ തിരിച്ചടി വലിയ ആഘാതമാണെന്ന് വിദഗ്ധരും സമ്മതിക്കുന്നു. ചില വര്‍ദ്ധനവുകള്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. എനര്‍ജി ബില്ലുകളില്‍ 'ഒരു പിടി' വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രഖ്യാപിച്ച പ്രൈസ് ക്യാപ്പ് വര്‍ദ്ധന ചൊവ്വാഴ്ച നിലവില്‍ വരുന്നതോടെ 6.4%, അഥവാ 111 പൗണ്ട് വ്യത്യാസമാണ് എനര്‍ജി ബില്ലുകളില്‍ നേരിടുക. ഇത് ശരാശരി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് 1849 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കും.

ഇതിന് പുറമെ വാട്ടര്‍ ബില്ലുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവും ഇക്കുറി നേരിടുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ശരാശരി 26% വര്‍ദ്ധനവാണ് നേരിടേണ്ടത്. ഇതോടെ വാര്‍ഷിക ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്ക് കുതിച്ചുചാടും.

കൗണ്‍സില്‍ ടാക്‌സാണ് മറ്റൊരു വന്‍തിരിച്ചടി നല്‍കുന്നത്. ശരാശരി ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ബില്ലുകള്‍ 2025-26 വര്‍ഷം 2280 പൗണ്ടായാണ് വര്‍ദ്ധിക്കുക. ചില കൗണ്‍സിലുകള്‍ക്ക് ക്യാപ്പിനെ മറികടന്ന് നിരുതി വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകള്‍ക്ക് റോഡ് ടാക്‌സ് ഇനത്തില്‍ 5 പൗണ്ട് അധികം വേണ്ടിവരും. കളര്‍ ടിവി ലൈസന്‍ലസിലും 5 പൗണ്ട് വര്‍ദ്ധിച്ച് 174.50 പൗണ്ടായി നിരക്ക് ഉയരും.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions