യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജുകള്‍ക്ക് തിരിച്ചടി; വീട് വാങ്ങുന്ന സീസണ്‍ എത്തിച്ചേരുമ്പോള്‍ വന്‍ ഫീസ് ചെലവ് വരും

സ്പ്രിംഗ് സീസണ്‍ ബ്രിട്ടനില്‍ വീട് വില്‍പ്പനയുടെയും, വാങ്ങലിന്റെയും സമയമാണ്. എന്നാല്‍ ഇപ്പോള്‍ വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഏതാനും വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അധിക ചെലവ് വഹിക്കേണ്ടി വരുന്നുണ്ട്. മികച്ച ഡീലുകള്‍ക്കായി ഉയര്‍ന്ന അറേഞ്ച്‌മെന്റ് ഫീസും ലെന്‍ഡര്‍മാര്‍ ഈടാക്കുന്നു.

ഒരു നിശ്ചിത റേറ്റ് നേടാന്‍ വേണ്ടി മാത്രമായി ലെന്‍ഡര്‍മാര്‍ക്ക് നല്‍കുന്ന ഈ ഫീസിന് പുറമെ കണ്‍വേയന്‍സ്, ബ്രോക്കര്‍ ഫീസും വേണ്ടിവരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജിലെ പ്രൊഡക്ട് ഫീസ് 81 പൗണ്ടില്‍ നിന്നും 1121 പൗണ്ടായാണ് വര്‍ദ്ധിച്ചതെന്ന് മണി ഫാക്ട്‌സ് വ്യക്തമക്കുന്നു.

ഇതേ കാലയളവില്‍ ഫീസില്ലാതെ ഡീലുകള്‍ ലഭ്യമാക്കുന്നതിന്റെ തോതില്‍ 41 ശതമാനത്തില്‍ നിന്നും 36 ശതമാനത്തിലേക്ക് ഇടിവും രേഖപ്പെടുത്തി. ക്യാഷ്ബാക്ക് പോലുള്ള ആശ്വാസങ്ങളും ഇപ്പോള്‍ നിലച്ച മട്ടാണ്.

സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബിസ്‌പോക് ബാങ്ക് ഓഫ് അയര്‍ലണ്ടാണ് ഏറ്റവും ഉയര്‍ന്ന ഫീസ് ഈടാക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, 3995 പൗണ്ട്. അതേസമയം ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാരായ സാന്‍ടാന്‍ഡര്‍, ഹാലിഫാക്‌സ്, ബാര്‍ക്ലേസ് എന്നിവര്‍ 1999 പൗണ്ട് വെച്ച് ഈടാക്കുന്നുണ്ട്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions