യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മാസം തോറും വീടുകള്‍ കയറിയിറങ്ങി ചികിത്സ നല്‍കാന്‍ പദ്ധതി

ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി സുപ്രധാന പദ്ധതികളുമായി എന്‍എച്ച്എസ്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കാനാണ് നീക്കം.

ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്. സ്‌കീമിന്റെ പരീക്ഷണം പ്രോത്സാഹനം നല്‍കുന്ന സൂചനകളാണ് കാണിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസിനെ അമിതമായി ഉപയോഗിക്കുന്നതിന്റെ എണ്ണം കുറയ്ക്കാനും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പതിവായി എത്തുന്നവരെയും ചുരുക്കാന്‍ ഇത് സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി കരുതുന്നു.

ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ നടത്തിയ പൈലറ്റ് സ്‌കീമില്‍ ഒരു വര്‍ഷത്തിനിടെ 10 ശതമാനത്തോളം ഹോസ്പിറ്റല്‍ അഡ്മിഷന്‍ കുറയാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇതോടെ ഇംഗ്ലണ്ടിലെ മറ്റ് 25 ഭാഗങ്ങളിലേക്ക് കൂടി സ്‌കീം വ്യാപിപ്പിക്കുകയാണ്. യുവാക്കളെ എന്‍എച്ച്എസ് ആപ്പ് വഴി ഫാര്‍മസിയിലേക്ക് വഴിതിരിച്ച് വിടാനും, ജിപിമാര്‍ക്ക് പ്രായമായ, രോഗമേറിയ ആളുകളെ ശ്രദ്ധിക്കാനും അവസരം നല്‍കും.

മാര്‍ച്ചിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നുവെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ഈ സേവനങ്ങളെ ആരോഗ്യ വകുപ്പിന് കീഴിലേക്ക് തിരിച്ചെത്തിക്കാനാണ് ലേബര്‍ പദ്ധതി. എന്‍എച്ച്എസിലേക്ക് പണം ഒഴുക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്.
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions