യു.കെ.വാര്‍ത്തകള്‍

16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കരുത്! മുന്നറിയിപ്പുമായി ചില്‍ഡ്രന്‍സ് വാച്ച്‌ഡോഗ്

കൊച്ചു കുട്ടികള്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് കളിയ്ക്കുന്ന കാലമാണ്. കുട്ടികളുടെ വഴക്കും പിണക്കവും മാറ്റുന്ന ഉപകരണമായി മാതാപിതാക്കളും ഇതിനെ കണ്ടു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനവും ആഘാതവും വളരെ വലുതാണ്. കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ക്ലാസില്‍ മാത്രമല്ല, സ്‌കൂളിന് പുറത്തും നിയന്ത്രിച്ചെങ്കില്‍ മാത്രമാണ് ഇവരെ സുരക്ഷിതരാക്കാന്‍ കഴിയുകയെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പറയുന്നു.

സ്‌കൂള്‍ ഗെയിറ്റിന് പുറത്ത് കുട്ടികളെ സുരക്ഷിതമാക്കാന്‍ ശക്തമായ നടപടി വേണമെന്ന് ഡെയിം റേച്ചല്‍ ഡി സൂസ വ്യക്തമാക്കി. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

എട്ട് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല് മണിക്കൂറിലേറെ കമ്പ്യൂട്ടറും, ഫോണും, ടാബ്‌ലെറ്റും, ഗെയിം കണ്‍സോളും ഉപയോഗിക്കുന്നതായി കണ്ടെത്തി. 69 ശതമാനം കുട്ടികള്‍ രണ്ട് മണിക്കൂറിലേറെ ഇലക്ട്രോണിക് ഡിവൈസുകളിലാണ് സമയം ചെലവാക്കുന്നത്. ആറ് ശതമാനം പേര്‍ ആറ് മണിക്കൂറിലേറെ ഈ വഴി പോകുന്നുവെന്നും യൂഗോവ് സര്‍വ്വെ കണ്ടെത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സ്‌കൂള്‍ സമയങ്ങളില്‍ ഫോണ്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണ അധികാരം ഗവണ്‍മെന്റ് കൈമാറുന്നത്. സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കാനുള്ള ഒരു ടോറി ഭേദഗതി കഴിഞ്ഞ മാസം ഗവണ്‍മെന്റ് തള്ളിയിരുന്നു. ഭൂരിഭാഗം സ്‌കൂളുകളും ഈ വിലക്ക് ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിശദീകരിച്ചിരുന്നു. സ്‌കൂള്‍ ദിനങ്ങളില്‍ ഭൂരിപക്ഷം സ്‌കൂളുകളും, കോളേജുകളും മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി 19,000 സ്ഥാപനങ്ങളുടെ സര്‍വ്വെ കണ്ടെത്തി.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions