യു.കെ.വാര്‍ത്തകള്‍

അഫ്ഗാനികളെന്ന വ്യാജേന യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച് ഇന്ത്യന്‍ കുടുംബം കുടുങ്ങി


ഇന്ത്യന്‍ പൗരന്‍മാരായി രണ്ട് തവണ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച പരാജയപ്പെട്ട പഞ്ചാബി കുടുംബം പിന്നീട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെന്ന് വ്യാജേന നടത്തിയ ശ്രമം പൊളിഞ്ഞു. ഇവര്‍ നിയമ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. 72-കാരന്‍ ഗുര്‍ബാക്ഷ് സിംഗ്, ഭാര്യ 68-കാരി അര്‍ദെത് കൗര്‍, മകന്‍ 44-കാരന്‍ ഗുല്‍ജീത് സിംഗ്, ഇയാളുടെ ഭാര്യ 37-കാരി കാവല്‍ജീത് കൗര്‍ എന്നിവരാണ് 2023 ഡിസംബറില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും, ക്ലെയിം ഉന്നയിക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് വട്ടം ഇന്ത്യന്‍ പൗരന്‍മാരായി ഇവര്‍ വിസകള്‍ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നതാണെന്നു വ്യക്തമായി.

എന്നാല്‍ തങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ യുകെ കോടതിയില്‍ ഈ കുടുംബം അവകാശപ്പെട്ടിരിക്കുന്നത്. ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഹാജരായത്. കേസ് തങ്ങള്‍ പോരാടുമെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 2-നാണ് ഏഴ് ദിവസത്തെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. യുകെയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ചുമത്തിയ കുറ്റങ്ങളെല്ലാം ഇവര്‍ നിഷേധിക്കുന്നുണ്ട്.

പാസ്‌പോര്‍ട്ട് പോലുമില്ലാതെ യുകെയില്‍ എത്തിയെന്നതിലും, ഇമിഗ്രേഷന്‍ രേഖകളും, പൗരത്വം തെളിയിക്കാനും കഴിയാതെ രാജ്യത്ത് തുടര്‍ന്നതുമായ കുറ്റങ്ങളും ഇവര്‍ നിഷേധിക്കുന്നു. അടുത്ത വര്‍ഷം കേസ് പരിഗണിക്കുന്നത് വരെ ഇവര്‍ക്ക് നിബന്ധനകളില്ലാതെ ജാമ്യവും നല്‍കി. മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തെരുവുകളില്‍ തങ്ങളെ തടയുകയും, തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് കുടുംബം പരാതിപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിംഗ് തടയണമെന്ന ആവശ്യം കോടതി തള്ളി.

അടുത്ത വര്‍ഷം വിചാരണയ്ക്ക് ഹാജരാകണമെന്ന നിബന്ധനയോടെ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരും ഇവര്‍ക്കൊപ്പം വന്ന രണ്ട് കുട്ടികളും ഇപ്പോള്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹെമെല്‍ മെംസ്റ്റെഡില്‍ ആണ് താമസിക്കുന്നത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions