യു.കെ.വാര്‍ത്തകള്‍

വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം! ഈ സ്‌കീം ഉപയോഗിച്ച് ഇതിനോടകം ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും 20 പൗണ്ട് വീതം ജിപിക്ക് ബോണസ് ലഭിക്കുക. 80 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിയിലൂടെ ആളുകള്‍ വന്‍തോതില്‍ അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്.

എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ചിലര്‍ക്ക് അനിവാര്യമായ ചികിത്സ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു റഫറന്‍സ് നടത്തുന്നതിന് മുന്‍പ് ജിപിമാര്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ ഫോണിലോ, ഓണ്‍ലൈനിലോ കണ്‍സള്‍ട്ട് ചെയ്താലാണ് പ്രാക്ടീസുകള്‍ക്ക് ഈ തുക ലഭിക്കുക. സ്‌പെഷ്യലിസ്റ്റുകള്‍ രോഗിയെ ആശുപത്രിയിലേക്ക് അയയ്ക്കണോ, മറ്റ് പോംവഴികള്‍ ഉണ്ടോയെന്ന് സൂചന നല്‍കും.

ഇത് പ്രകാരം മരുന്ന് നിര്‍ദ്ദേശിക്കുകയോ, പ്രാഥമിക സ്‌കാനുകള്‍ക്കും, ബ്ലഡ് ടെസ്റ്റുകള്‍ക്കും അയയ്ക്കുകയോ, കമ്മ്യൂണിറ്റി സര്‍വ്വീസ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. 2024 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഈ സ്‌കീം ഉപയോഗിച്ച് ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഇത് വര്‍ദ്ധിപ്പിക്കാനാണ് പുതിയ പേയ്‌മെന്റ് വര്‍ദ്ധന നടപ്പാക്കുന്നത്. 2025/26 വര്‍ഷത്തോടെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 2 മില്ല്യണ്‍ പേരെയെങ്കിലും വഴിതിരിച്ചുവിടാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷ.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions