യു.കെ.വാര്‍ത്തകള്‍

പിതാവിന് പിന്നാലെ ഭര്‍ത്താവും ഓര്‍മ്മയായി; വിനു കുമാറിന്റെ വേര്‍പാടില്‍ തകര്‍ന്ന് സന്ധ്യ

പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരിക്കവേ യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തിരുന്നത് വിധിയുടെ ക്രൂരത. പിതാവിനു പിന്നാലെ സന്ധ്യയുടെ ഭര്‍ത്താവും ഓര്‍മ്മയായിരിക്കുകയാണ്. സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിനുകുമാര്‍ കെയര്‍ ഹോമില്‍ ജോലി തേടി വന്നതോടെയാണ് സന്ധ്യയും സമീപകാലത്തു യുകെയില്‍ എത്തിയത്.

കൗണ്‍സിലര്‍ സ്ഥാനം രാജി വയ്ക്കാതെയായിരുന്നു സന്ധ്യ യുകെ മലയാളി ആകുന്നത്. രണ്ടു മാസം മുന്‍പ് നടന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സന്ധ്യ കേരളത്തില്‍ എത്തി മടങ്ങിയിരുന്നു.
അവിശ്വാസ വോട്ടില്‍ പങ്കെടുത്ത ശേഷം യുകെയിലേക്ക് എത്തിയ സന്ധ്യയെ കാത്തു നാട്ടില്‍ നിന്നും എത്തിയത് തീര്‍ത്തും സങ്കടകരമായ വാര്‍ത്ത ആയിരുന്നു. പിതാവിന്റെ മരണമാണ് ഒരു മാസം മുന്‍പ് സന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ആ ആഘാതത്തില്‍ നിന്നും കരകയറും മുന്‍പേ ഭര്‍ത്താവും.

വിനുകുമാറിന്റെ അച്ഛന്‍ നേരത്തെ മരണമടഞ്ഞെങ്കിലും അമ്മ ജീവിച്ചിരിപ്പുണ്ട്. സഹോദരങ്ങള്‍ അടക്കം ഉള്ളവര്‍ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സന്ധ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നാട്ടിലുള്ള ബന്ധുക്കള്‍.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions