നാട്ടുവാര്‍ത്തകള്‍

പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കല്‍: യുകെയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ നാലു മണിക്കൂര്‍ അധിക യാത്ര

ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നി പല സര്‍വീസുകളും സമയം പാലിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ ഇനി അനുമതിയില്ല. അതിര്‍ത്തി വലം വച്ചു പോകേണ്ട അവസ്ഥയാണ് വിമാനങ്ങള്‍.

കശ്മീര്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാനും വ്യോമ പാത അടച്ചു പ്രതികരിക്കുകയായിരുന്നു.

വടക്കേ അമേരിക്കയിലേക്കുള്ള ചില വിമാനങ്ങള്‍ക്ക് യൂറോപ്പിലിറക്കി ഇന്ധനം നിറക്കേണ്ട സാഹചര്യമുണ്ട്. അതിനു ശേഷമാണ് വിമാനങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്നത്. നാലു മണിക്കൂറാണ് യാത്ര വൈകുന്നത്.

പാകിസ്താന്‍ വ്യോമപാത അടച്ചതോടെ ഇന്‍ഡിഗോ ചില സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡല്‍ഹിയില് നിന്ന് ഷിക്കാഗോയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. പലപ്പോഴും ഇന്ധനം നിറയ്ക്കാന്‍ ഇടയ്ക്ക് ലാന്‍ഡിങ് നടത്തേണ്ട അവസ്ഥയാണ്. ഇതു വലിയ യാത്രാ ദുരിതവും സമയ നഷ്ടവുമുണ്ടാക്കുകയാണ്.

  • പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions